ക്രൂഡ് ഓയില്‍ വില ഇടിയുന്നു; ഗള്‍ഫ് മേഖലയ്‌ക്ക് തിരിച്ചടിയാകും

ക്രൂഡ് ഓയില്‍ വില , ഗള്‍ഫ് മേഖല , എണ്ണവില , ക്രൂഡ് ഓയില്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 8 ഡിസം‌ബര്‍ 2015 (10:51 IST)
ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നു. ഉല്‍പാദനത്തില്‍ കുറവ് വരുത്തേണ്ടതില്ലെന്ന ഒപെക് തീരുമാനത്തെ തുടര്‍ന്നാണ് പുതിയ സാഹചര്യം ഉടലെടുത്തത്. വീപ്പയ്‌ക്ക്
40 ഡോളറിനു താഴെയായി. ഡബ്ള്യുടിഐ ഇനം 38.92 ഡോളറും ബ്രന്റ് ഇനം 42.2 ഡോളറുമാണ്. വീണ്ടും ഇടിയുന്നത് ഗള്‍ഫ് മേഖലയ്ക്ക് കൂടുതല്‍ തിരിച്ചടി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

എണ്ണവില ഇടിവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പോയ വാരത്തില്‍ ബാരലിന് 43 ഡോളര്‍ ആയിരുന്നു ആഗോള വിപണിയില്‍ എണ്ണവില. എന്നാല്‍ അധികം വൈകാതെ ബാരലിന് 38 ഡോളറായി വില കുത്തനെ ഇടിയാനുള്ള സാഹചര്യമാണ് വിദഗ്ധര്‍ മുന്നില്‍ കാണുന്നത്. പ്രതിദിനം 31.5 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാനുള്ള തീരുമാനമാണ് വിയന്നയില്‍ ചേര്‍ന്ന എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ തീരുമാനം.

ഉല്‍പാദനം വെട്ടിക്കുറക്കുന്നതിനെ ഏറ്റവും വലിയ എണ്ണ ഉല്‍പാദക രാജ്യമായ സൗദി എതിര്‍ക്കുകയാണ്. ജൂണ്‍ വരെ നിലവിലെ ഉല്‍പാദനം തുടരാന്‍ തന്നെയാണ് ഒപെക് തീരുമാനം. അതേസമയം വിലനിവാരം നോക്കി ജൂണില്‍ ആവശ്യമെങ്കില്‍ നിലപാട് പുന:പരിശോധിക്കുമെന്ന സൂചനയാണ് ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബദ്രി വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :