ലണ്ടനിലും ബോള്‍ട്ട് വേഗതയുടെ രാജാവായി

ലണ്ടന്‍| WEBDUNIA|
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സിലെ പുരുഷ വിഭാഗം 100 മീറ്ററില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണ്ണം നിലനിര്‍ത്തി. 9.63 സെക്കൻഡിലാണ് ബോള്‍ട്ട് ഓടിയെത്തിയത്. ബെയ്ജിംഗ് ഒളിമ്പിക്സില്‍ കുറിച്ച 9.69 സെക്കന്‍ഡിന്റെ ഒളിമ്പിക് റെക്കോര്‍ഡ് ബോള്‍ട്ട് തിരുത്തുകയായിരുന്നു.

ബോള്‍ട്ടിന് കടുത്ത വെല്ലുവിളി ഉയര്‍ത്തും എന്ന് കരുതിയ യൊഹാന്‍ ബ്ലേക്ക് രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. 9.75 സെക്കൻഡില്‍ ഓടിയെത്തിയാണ് ബ്ലേക്ക് വെള്ളി നേടിയത്.

അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ (9.79) വെങ്കലം നേടി. ജമൈക്കയുടെ അസഫ പവല്‍ ഏറ്റവും ഒടുവിലായാണ് ഫിനിഷ് ചെയ്തത്. അസഫ പവല്‍ ഒഴികെയുള്ള ഏഴ് താരങ്ങള്‍ 10 സെക്കന്റില്‍
താഴെ തന്നെ ഓടിയെത്തി.

കാള്‍ ലൂയിസിന് ശേഷം 100 മീറ്ററില്‍ ഒളിമ്പിക് സ്വര്‍ണ്ണം നിലനിര്‍ത്തുന്ന താരം എന്ന നേട്ടവും ബോള്‍ട്ട് സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :