ബെക്കാം കണ്ണീരണിഞ്ഞു; പിന്നെ ബൂട്ടഴിച്ചു

പാരിസ്: | WEBDUNIA|
PRO
PRO
ഡേവിഡ് ബെക്കാം കണ്ണീരണീഞ്ഞുകൊണ്ട് പാരിസിനോട് വിട പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ബെക്കാം തന്റെ അവസാനത്തെ ഹോം മാച്ചിനിടെയാണ് വികാരാധീനനായി കളം വിട്ടത്. സ്‌റ്റെയ്ഡ് ബ്രസ്‌റ്റോസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയം സ്വന്തമാക്കിയാണ് പാരിസ് സെന്റ് ജര്‍മ്മന്‍ താരങ്ങള്‍ തങ്ങളുടെ പ്രിയ സഹതാരത്തിന്റെ അവസാന ഹോം ഗ്രൗണ്ട് മത്സരം മികവുറ്റതാക്കിയത്. മത്സരത്തില്‍ ബെക്കാമിനെ നായകനാക്കി പരിശീലകന്‍ കാര്‍ലോ ആന്‍സലോറ്റി ഇതിഹാസ താരത്തിന്റെ വിടവാങ്ങല്‍ അവിസ്മരണീയമാക്കി.

എണ്‍പത്തിയൊന്നാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട ബെക്കാം പൊട്ടിക്കരഞ്ഞുകൊണ്ടാണ് പാരിസ് ആരാധകരോട് വിട പറഞ്ഞത്. 1994ന് ശേഷം പിഎസ്ജിയ്ക്ക് ലീഗ് കിരീടം നേടിക്കൊടുത്തതിന് ശേഷം കഴിഞ്ഞ ആഴ്ചയായിരുന്നു ബെക്കാമിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

ബെക്കാമിന്റെ പാരിസിലെ അവസാന മത്സരത്തില്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് ജയം നേടിക്കൊടുത്തത്. മത്സരത്തിലെ രണ്ടാമത്തെ ഗോള്‍ പിറന്നത് ബെക്കാമിന്റെ നീക്കത്തിനൊടുവിലായിരുന്നു. ലോറിയന്റിനെതിരെയാണ് സീസണിലെ പിഎസ്ജിയുടെ അവസാന മത്സരം. ലോകംകണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരിലൊരാളായ ബെക്കാമിന്റെ കരിയറിലെ അവസാനത്തെ മത്സരമായിരിക്കുമത്. 2013 ജനുവരിയിലാണ് ബെക്കാം ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജെര്‍മ്മനില്‍ ചേക്കേറുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :