കരകയറ്റിയത് പുജാര; കോഹ്‌ലിയുടെ ഇഷ്‌ടക്കാരന്‍ വന്നതും പോയതും ആരും കണ്ടില്ല - ഇന്ത്യ പതറുന്നു

കോഹ്‌ലിയുടെ ഇഷ്‌ടക്കാരനുവേണ്ടി മുന്‍താരം പുറത്തിരുന്നു; ബാറ്റിംഗ് പ്രകടനം കണ്ട കോഹ്‌ലിക്ക് സഹിക്കാനായില്ല! - ഇന്ത്യ പതറുന്നു

 india , pakistan , virat kohli , dhavan , kohli , newzeland , cricket വിരാട് കോഹ്‌ലി , രവീന്ദ്ര ജഡേജ , ഇന്ത്യ ന്യൂസിലന്‍ഡ് ടെസ്‌റ്റ് , മുരളി വിജയ് , ലോകേഷ് രാഹുല്‍
jibin| Last Updated: വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (19:10 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിയ ഇന്ത്യ വീണ്ടും തകര്‍ന്നു. വെളിച്ചക്കുറവ് മൂലം ആദ്യ ദിവസത്തെ കളി നേരത്തേ നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 239 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 14 റൺസെടുത്ത വൃദ്ധിമാൻ സാഹയും (14*) റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് കളി നിർത്തുമ്പോൾ ക്രീസിൽ.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തീരുമാനം തെറ്റായെന്ന് തോന്നിക്കുന്ന തുടക്കമായിരുന്നു ഇന്ത്യയുടേത്. പരുക്കേറ്റ ലോകേഷ് രാഹുലിന് പകരം ടീമില്‍ ഇടം പിടിച്ച ശിഖര്‍ ധവാന്‍ വീണ്ടും പരാജയമയിരുന്നു. ഗൌതം ഗംഭീറിനെ കരയ്‌ക്കിരുത്താനുള്ള നായകന്‍ വിരാട് കോഹ്‌ലിയുടെ തീരുമാനം പിഴയ്‌ക്കുന്നതായിരുന്നു ഈഡന്‍ ഗാര്‍ഡനിലും കണ്ടത്. പത്ത് പന്തുകള്‍ നേരിട്ട അദ്ദേഹം ഒരു റണ്‍ മാത്രമാണ് നേടിയത്. സ്കോർ 28ൽ നിൽക്കെ മികച്ച ഫോമില്‍ കളിക്കുന്ന മുരളി വിജയ് (9) പെട്ടെന്ന് പുറത്താകുകയും ചെയ്‌തു.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി (9) സ്കോർ 46ൽ എത്തിയപ്പോൾ പരാജയപ്പെട്ടതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 141 റണ്‍സിന്റെ നിര്‍ണായക കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്.

സ്‌കോര്‍ 187ല്‍ നില്‍ക്കെ വാങ്‌നറുടെ പന്തില്‍ മാര്‍ട്ടിന്‍ ഗു‌പ്‌റ്റില്‍ പിടികൂടി പുജാര പുറത്തായത്. തുടര്‍ന്നെത്തിയെ രോഹിത് ശര്‍മ്മയും (2) വന്നതുപോലെ പുറത്തായതിന് പിന്നാലെ രഹാനെയും (77)യും കൂടാരം കയറിയതോടെ ഇന്ത്യ തകരുകയായിരുന്നു.
ആർ അശ്വിനും (26) പരാജയപ്പെട്ടതോടെ ഇന്ത്യ വലിയ സ്‌കേര്‍ നേടില്ലെന്ന് വ്യക്തമായി.

കിവീസിന് വേണ്ടി മാറ്റ് ഹെൻട്രി മൂന്നും ജീതൻ പട്ടേൽ രണ്ടു വിക്കറ്റുകൾ നേടി. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇല്ലാതെയാണ് കിവീസ് ഇറങ്ങിയിരിക്കുന്നത്. റോസ് ടെയ്ലറാണ് സന്ദർശകരെ നയിക്കുന്നത്.

മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ, ആദ്യ ടെസ്റ്റ് വിജയിച്ച് ഇന്ത്യ മുന്നിലാണ്.
അടുത്ത മാസം എട്ടു മുതൽ ഇൻഡോറിലാണ് അവസാന ടെസ്റ്റ്. അഞ്ച് ഏകദിനങ്ങളും ന്യൂസീലൻഡിന്റെ ഇന്ത്യൻ പര്യടനത്തിലുണ്ട്.


ടോസ് നേടിയ കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഈ തീരുമാനവും പിഴയ്‌ക്കുകയായിരുന്നു. ഗംഭീറിനെ പുറത്തിരുത്തി മാസങ്ങളായി മോശം ഫോമില്‍ കളിക്കുന്ന ധവാനെ കളിപ്പിക്കാനുള്ള തീരുമാനവും തിരിച്ചടിയായതോടെ ഈഡനില്‍ കോഹ്‌ലിയുടെ മോശം ദിവസമായിരുന്നു ഇന്ന്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :