മാധവിക്കുട്ടി മതം മാറിയത് സമദാനിയെ വിവാഹം കഴിക്കാന്‍!

WEBDUNIA|
PRO
PRO
മലയാളിയുടെ പ്രിയപ്പെട്ട ആമി, വായനയുടെ നീര്‍മാതളപ്പൂക്കള്‍ അനുവാചകര്‍ക്ക് പകര്‍ന്നുനല്‍കിയ മാധവിക്കുട്ടി എന്തിനാണ് മതം മാറിയതെന്ന് എല്ലാവരും പരസ്പരം ചോദിച്ചതാണ്. എന്നാല്‍ അതിനുകാരണം വീണ്ടും വിവാഹം കഴിക്കാനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജന്മഭൂമി പത്രാധിപയും എഴുത്തുകാരിയുമായ ലീലാമേനോന്‍. നിലവില്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറിയായ അബ്ദുല്‍ സമദ് സമദാനിയെ വിവാഹം ചെയ്യാനാണ് മതം മാറിയതെന്ന ഞെട്ടിക്കുന്ന വസ്തുത ‘ജന്മഭൂമി’യുടെ വാരാന്ത്യപതിപ്പിലൂടെയാണ് ലീലാ മേനോന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ലീലാമേനോന്റെ പ്രിയസുഹൃത്തായിരുന്നു മാധവിക്കുട്ടി. അതുകൊണ്ട് തന്നെ എല്ലാക്കാര്യങ്ങളും പരസ്പരം ഇവര്‍ പങ്കുവെച്ചിരുന്നു.

‘’എനിക്ക്‌ കമലാദാസ്‌ എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാന്‍ സാധ്യമല്ല. അതിന്‌ കാരണം കമല എനിക്ക്‌ തന്ന ഒരു മോതിരമാണ്‌. ദിവസവും വലതുകയ്യിലെ മോതിരവിരലില്‍ ഞാനാമോതിരം ഇടുമ്പോള്‍ കമലയുടെ സുന്ദരമായ വിശാലനയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തും‘’ എന്നു കുറിച്ചിട്ടാണ് ‘കമല എങ്ങനെ സുരയ്യയായി?’ എന്ന ലേഖനം തുടങ്ങുന്നത്. കമലാദാസ് സുരയ്യയാകുന്നുവെന്നും അബ്ദുല്‍ സമദ് സമദാനിയെ വിവാഹം ചെയ്യുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടതെന്ന് ലീലാമേനോന്‍ ചൂണ്ടിക്കാട്ടുന്നു. കമല മതം മാറിയശേഷം പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായിയെന്നും അവരെ ഒന്നുതൊടാന്‍, കൈയില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് താന്‍ നോക്കിനിന്നിട്ടുണ്ടെന്നും ലീലാമേനോന്‍ പറയുന്നു.

മാധവിക്കുട്ടി മതം മാറാനുണ്ടായ സാഹചര്യം, ലീലാമേനോന്‍ ഇങ്ങനെ വെളിപ്പെടുത്തുന്നു, “കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന്‌ ശേഷം കേരളത്തിലെ സാംസ്കാരികനായകര്‍ - സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ - കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന്‌ കമല വരാമെന്നേറ്റിരുന്നതാണ്‌, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ്‌ കമല അന്ന്‌ സമദാനിയുടെ ‘കടവ്‌’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച്‌ അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന്‌ സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട്‌ വെളിപ്പെടുത്തിയത്”.

‘കമലയോട് പറഞ്ഞത് അഷിതയോടും സമദാനി പറഞ്ഞു’- അടുത്തപേജില്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :