സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 6 ജനുവരി 2015 (17:46 IST)
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭാ എം പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തല്‍ . ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ഭിംസെന്‍ ബസ്സിയുടേതാണ് വെളിപ്പെടുത്തല്‍ . പൊലീസ് കമ്മീഷണറുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

സെക്ഷന്‍ 302 പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. വിഷം കുത്തി വെച്ചതാണെന്ന് സംശയിക്കുന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മരണം അസ്വാഭാവികത നിറഞ്ഞതാണെന്നും വിഷം ഉള്ളില്‍ ചെന്നതു മൂലമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ചുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ പുറത്തായിരുന്നു. ഇതില്‍ സുനന്ദയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണ് സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ജനുവരി 17ആം തിയതി വൈകുന്നേരം ആയിരുന്നു സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ , അവരുടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, സുനന്ദയുടെ മരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് വെളിപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :