സമ്മതത്തോടെയും ബന്ധപ്പെട്ടിട്ടില്ല: ഷിനെയുടെ അഭിഭാഷകന്‍

മുംബൈ| WEBDUNIA| Last Modified ഞായര്‍, 5 ജൂലൈ 2009 (13:49 IST)
വീട്ടുജോലിക്കാരിയുടെ സമ്മതത്തോടെ അവരുമായി ശാരീക ബന്ധം പുലര്‍ത്തി എന്ന് ബോളിവുഡ് താരം കോടതിയില്‍ പറഞ്ഞിട്ടില്ല എന്ന് താരത്തിന്റെ അഭിഭാഷകന്‍ ശ്രീകാന്ത് ശിവദെ. നേരത്തെ, ഉഭയക്ഷി സമ്മതത്തോടെ ജോലിക്കാരിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് ഷിനെ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബലാത്സംഗം ചെയ്തു എന്ന് ജോലിക്കാരി പരാതി നല്‍കി എങ്കിലും അവരുടെ ശരീരത്തില്‍ യാതൊരുവിധ പരുക്കുകളും ഇല്ല. ഇത് ബലാത്സംഗം എന്ന വാദത്തെ ഇല്ലാതാക്കുന്നു എന്ന് ഷിനെ തന്റെ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉഭയകക്ഷി സമ്മതത്തോടെ ബന്ധപ്പെട്ടു എങ്കില്‍ പോലും താന്‍ കുറ്റക്കാരനല്ല എന്നാണ് ഷിനെ പറഞ്ഞതെന്ന് അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

താന്‍ നല്ലൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ള ആളാണെന്നും തനിക്കെതിരെയുള്ള ബലാത്സംഗ കേസ് ഗൂഡാലോചനയുടെ ഫലമാണെന്നും താരം പറഞ്ഞിരുന്നു. കേസില്‍ മന:പൂര്‍വം കുടുക്കി പ്രതിച്ഛായ തകര്‍ത്ത് പണം കൈപ്പറ്റാനുള്ള തന്ത്രമാണിതെന്നും ഷിനെ ആരോപിക്കുന്നു. താന്‍ ഉഭയകക്ഷി സമ്മതത്തോടെ ജോലിക്കാരിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിട്ടില്ല എന്നും അവരെ ബലാത്സംഗം ചെയ്തിട്ടില്ല എന്നും ഷിനെ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍, ഷിനെ സ്വാധീനമുള്ള ആളായാതിനാല്‍ ഉടന്‍ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സാക്ഷികളെയും ബലാത്സംഗത്തിന് ഇരയായ യുവതിയെ വേണമെങ്കിലും ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഷിനെയുടെ ജാമ്യാപേക്ഷയിലുള്ള വാദം കേള്‍ക്കല്‍ കോടതി കഴിഞ്ഞ ദിവസം ജൂലൈ 7 ലേക്ക് മാറ്റിയിരുന്നു.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ ഷിനെയെ ജൂണ്‍ 15 ന് ആണ് അറസ്റ്റ് ചെയ്തത്. ഷിനെയും ഭാര്യയും ബലാത്സംഗ ആരോപണം നിഷേധിച്ചിരുന്നു. ജൂണ്‍ 18 മുതല്‍ താരം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :