സമ്മതത്തോടെയുള്ള ലൈംഗികബന്ധം പീഡനമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി

സമ്മതത്തോടെയുള്ള ലൈംഗികബന്ധം പീഡനമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി

ബോംബെ ഹൈക്കോടതി, പീഡനം, ഹര്‍ജി Mumbai High Court, Rape
മുംബൈ| rahul balan| Last Modified വ്യാഴം, 10 മാര്‍ച്ച് 2016 (23:25 IST)
പ്രായപൂര്‍ത്തിയായ യുവതിയുടെ സമ്മതത്തോടെയുള്ള ലൈഗീകബന്ധത്തെ പീഡനമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സോളാപൂര്‍ സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ഇരുപത്തിനാലുകാരിയായ യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് യുവാവ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. മുംബൈ സ്വദേശിയായ 24കാരിയുമായി താന്‍ അടുപ്പത്തിലായിരുന്നു എന്ന്‌ യുവാവ്‌ ഹര്‍ജിയില്‍ പറയുന്നു. ബന്ധം തകര്‍ന്നതോടെയാണ് യുവതി തനിക്കെതിരെ യുവതി തനിക്കെതിരെ മാനഭംഗ കേസ് ഫയല്‍ ചെയ്തതെന്നും യുവാവ് ആരോപിച്ചു.

അതേസമയം ഗുര്‍ഗാവുന്‍ പോലീസ്‌ യുവാവിനെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.
യുവാവിനെതിരെ ഗുരുതര
ആരോപണമാണ് യുവതിയുടെ അഭിഭാഷകന്‍ ഉന്നയിച്ചത്. പ്രണയത്തിലായതിന്‌ ശേഷം വിവാഹം കഴിക്കാതെതന്നെ യുവാവ്‌ യുവതിയെ ലൈംഗിക ബന്ധത്തിന്‌ പ്രേരിപ്പിച്ചു. യുവതി ഗര്‍ഭിണിയായപ്പോള്‍ 2015 മേയില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ യുവാവ്‌ നിര്‍ബന്ധിക്കുകയും പിന്നീട്‌ ബന്ധം അവസാനിപ്പിക്കുകയും ചെയ്‌തുവെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

വാദം കേട്ട കോടതി യുവാവിന്‌ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന്‌ തടസമില്ലെന്ന്‌ വിധിക്കുകയായിരുന്നു. യുവാവിനോട്‌ 25,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്‌ക്കാന്‍ ആവശ്യപ്പെട്ട കോടതി യുവതിയെ ബന്ധപ്പെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :