രാജസ്ഥാനില്‍ പൊലീസും സ്ത്രീകളും ഏറ്റുമുട്ടി

WEBDUNIA|
രാജസ്ഥാനിലെ ഗംഗാപൂര്‍ ടൌണില്‍ പൊലീസുകാരും സ്ത്രീകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പൊലീസുകാര്‍ക്ക് പരുക്ക് പറ്റി. പൊലീസുകാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനെതിരെ സബ് ഡിവിഷണല്‍ ഓഫീസില്‍ പരാതി നല്‍കാന്‍ പ്രകടനമായി പോകുമ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്.

മാര്‍ച്ച് 30 ന് ഹനുമദ് ജയന്തി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഗംഗാപൂര്‍ ടൌണില്‍ ഇരുവിഭാഗം ആള്‍ക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഈ അവസരത്തില്‍, അവിടെയെത്തിയ നാല് പൊലീസുകാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി.

പരാതിനല്‍കാന്‍ സ്ത്രീകളുടെ സംഘം പ്രകടനമായി പോവുമ്പോള്‍ പൊലീസുകാര്‍ തടയുകയും തുടര്‍ന്ന് സ്ത്രീകള്‍ കല്ലേറ് ആരംഭിക്കുകയുമായിരുന്നു. കല്ലേറില്‍ 10 പൊലീസുകാര്‍ക്ക് പരുക്കേറ്റു. രംഗം ശാന്തമാക്കാന്‍ പൊലീസ് നടത്തിയ ലാത്തിയടിയില്‍ ഏതാനും സ്ത്രീകള്‍ക്ക് നിസാര പരുക്ക് പറ്റി.

ചൊവ്വാഴ്ച ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ടൌണില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബന്ദ് തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :