മൂന്നു വയസുള്ള കുട്ടിയെ കൊന്നു തിന്നയാള്‍ പിടിയില്‍

ഇസ്ലാമാബാദ്| WEBDUNIA|
PRO
PRO
നരഭോജി വീണ്ടും പിടിയിലായി. മൂന്നു വയസുള്ള കുട്ടിയെ കൊന്നു തിന്നതിനാണ് നരഭോജിയെ വീണ്ടും പൊലീസ് തുറങ്കിലടച്ചത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ദര്യഖന്‍ പട്ടണത്തിലെ മുഹമ്മദ് ആരിഫാണ് ഇതുവരെ നൂറിലധികമാളുകളെ വയറ്റിലാക്കിയത്.

മുമ്പ് അടുത്തുള്ള ശവപ്പറമ്പില്‍ നിന്നും നൂറു പേരുടെ ശവശരീരം ഭക്ഷണമാക്കിയതിന് ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജയില്‍ മോചിതനായ ഇയാള്‍ ഒരു കുട്ടിയെ കൊന്നു തിന്നുകയായിരുന്നു. മുഹമ്മദിന്റെ വീട്ടില്‍ നിന്നും അഴുകിയ മാംസത്തിന്റെ ഗന്ധം പരന്നതോടെ അയല്‍വാസികള്‍ പൊലീസില്‍
പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് ഒരു കുട്ടിയുടെ തല ലഭിച്ചത്. ഇയാളുടെ കൂട്ടാളിയും സഹോദരനുമായ മുഹമ്മദ് ഫര്‍മാനും ഇതെ കാര്യത്തിന് പിടിക്കപ്പെട്ടയാളാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

ശവശരീരം ചെറിയ കഷണങ്ങളാക്കി കറിവെച്ച് കഴിക്കുന്നതാണ് ഇരുവരുടെയും ശീലം. 2013 മെയില്‍ ജയില്‍ മോചിതരായി ഗ്രാമത്തില്‍ തിരികെയെത്തിയ ഇവര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത് എത്തിയെങ്കിലും ഇവര്‍ നാടു വിട്ട് പോകാന്‍ കൂട്ടാക്കിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :