മദര്‍ തെരേസയുടെ ലക്‌ഷ്യം മതംമാറ്റമായിരുന്നെന്ന് ആര്‍ എസ് എസ്

ന്യൂഡല്‍ഹി| Joys Joy| Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (08:33 IST)
മദര്‍ തെരേസ ഇന്ത്യയില്‍ നടത്തിയ സേവനങ്ങള്‍ക്കു പിന്നില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള ലക്‌ഷ്യങ്ങള്‍ ആയിരുന്നെന്ന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത്. രാജസ്ഥാനിലെ ഭരത്പുരില്‍ അപ്‌ന ഘര്‍ എന്ന സന്നദ്ധസംഘടന സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

പാവപ്പെട്ടവര്‍ക്കു വേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്‌ഷ്യം മതംമാറ്റമായിരുന്നു. പാവപ്പെട്ടവരെ ക്രിസ്തുമതത്തിലേക്ക് മാറ്റുകയായിരുന്നു അവരുടെ പ്രധാന ലക്‌ഷ്യം. ഈ ലക്‌ഷ്യത്തോടെ അല്ലായിരുന്നു അവരുടെ പ്രവര്‍ത്തനമെങ്കില്‍ അവരുടെ സേവനങ്ങള്‍ നല്ലതെന്ന് പറയാന്‍ കഴിയുമായിരുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

മതപരിവര്‍ത്തനത്തെക്കുറിച്ചല്ല താന്‍ സംസാരിക്കുന്നത്. സേവനത്തിന്റെ പേരില്‍ മതംമാറ്റം നടത്തുകയാണെങ്കില്‍ ചെയ്യുന്ന സേവനത്തിന് വിലയില്ലാതാകും. അപ്‌ന ഘറിന്റെ പ്രവര്‍ത്തനം ഈ രീതിയിലുള്ളതല്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :