മണിപ്പാല്‍ കൂട്ടമാനഭംഗം: മൂന്നാം പ്രതിയും പിടിയില്‍

മണിപ്പാല്‍: | WEBDUNIA|
PRO
PRO
മണിപ്പാലില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ മൂന്നാം പ്രതിയും പിടിയില്‍. പെര്‍ക്കല സ്വദേശി ആനന്ദാണ് പൊലീസ് പിടിയിലായത്. മറ്റ് പ്രതികളായ യോഗീഷ്,​ ഹരീഷ് എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മംഗലാപുരം ഇരിയടുക്ക സ്വദേശികളാണ് പ്രതികള്‍. മൂന്നാംപ്രതി ആനന്ദ് ഗോവയിലേയ്ക്ക മുങ്ങിയെന്നും ഇയാളെ ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചിരുന്നു.

പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പൊലീസ് കണ്ടെത്തി. പ്രതികളില്‍ ഒരാളായ യോഗീഷ് വിഷം കഴിച്ച് ആശുപത്രിയിലായത് ഇവരെ കണ്ടെത്താന്‍ പൊലീസിന് സഹായകമായി. ഉഡുപ്പി പൊലീസ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

മണിപ്പാല്‍ ഡീംഡ് സര്‍വകലാശാലയ്ക്ക് കീഴിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നാലം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ആറ്‌ ദിവസം മുന്‍പ്‌ ലൈബ്രറിയില്‍ നിന്ന്‌ താമസസ്‌ഥലത്തേക്ക്‌ പോകുമ്പോഴാണ്‌ വിദ്യാര്‍ഥിനിയെ ഓട്ടോയിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്‌.

പ്രതികളെന്ന്‌ സംശയിക്കുന്നവരുടെ രേഖാചിത്രങ്ങള്‍ പൊലീസ്‌ തിങ്കളാഴ്‌ച പുറത്തുവിട്ടു. കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ ഉഡുപ്പി പൊലീസ്‌ പ്രഖ്യാപിച്ച രണ്ട്‌ ലക്ഷം രൂപയ്‌ക്ക് പുറമേ മണിപ്പാല്‍ സര്‍വകലാശാലയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സംഭവം നടന്ന് ഏഴ് ദിവസത്തിന് ശേഷമാണ് പോലീസ് പ്രതികളെ വലയിലാക്കിയത്. 200 ഓളം പോലീസുകാര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിലായിരുന്നു. 800ഓളം ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചു.

സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം മണിപ്പാല്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രകടനവുമായി തെരുവിലിറങ്ങി റോഡ് ഉപരോധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :