പെണ്ണായി പിറന്നതിന് മാതാവ് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി

പെണ്ണായി പിറന്നതിന് മാതാവ് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി

അഗാർത്തല| aparna shaji| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (11:04 IST)
രണ്ടാമതും പെൺകുഞ്ഞ് പിറന്നു എന്ന കാരണത്താൽ മൂന്നു മസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ത്രിപുരയിലെ ബലോണിയായിലെ അഗാർത്തലയിലാണ് ക്രൂരമായ സംഭവം നടന്നത്. അർച്ചന ദേവാനന്ദ്(30) നെ ശനിയാഴാച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണമിങ്ങനെ; ശനിയാഴ്ച വൈകിട്ട് കുട്ടിയെ കൊന്ന് വീടിനു പുറത്തുള്ള സെപ്റ്റിക് ടാങ്കിനുള്ളിലേക്ക് തള്ളിയ‌തിനുശേഷം യുവതി ആളുകളെ വിളിച്ച് കൂട്ടുകയായിരുന്നു. ബാത്റൂമിൽ കയറിയ സമയത്ത് ആരോ കുട്ടിയെ എടുത്തുകൊണ്ട് പോയി എന്നുപറഞ്ഞായിരുന്നു യുവതി ബഹളം വച്ചത്. എന്നാൽ സംശയം തോന്നിയ അയൽവാസികൾ വീടും പരിസരവും പരിശോധിച്ചപ്പോഴാണ് സെപ്റ്റിക് ടാങ്കിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായുരുന്നു.

കൊലപാതകം നടത്തിയതിന്റെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അർച്ചനയെ പൊലീസ് അറസ്റ്റ് ചെയതത്. ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. അർച്ചനയ്ക്കു രണ്ടു കുട്ടികളാണ് അതി‌ൽ ആദ്യത്തേത് പെൺകുട്ടിയാണ് രണ്ടാമതും പെൺകുഞ്ഞ് ജനിച്ചത് കൊലപാതകത്തിന് വഴി തെളിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :