കൈക്കൂലി വാഗ്ദാനം ചെയ്തത് തേജീന്ദ്രറെന്ന് വി കെ സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സൈന്യത്തിലേക്ക് ഗുണനിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തത് റിട്ട. ലഫ്റ്റനന്റ് ജനറല്‍ തേജീന്ദ്രര്‍ സിംഗ് ആണെന്ന് കരസേനാ മേധാവി വി കെ സിംഗ്. അന്വേഷണ സംഘത്തിന് അയച്ച പരാതിയിലാണ് കരസേനാ മേധാവി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

'ടട്ര' ട്രക്കുകള്‍ക്കും വെക്ട്ര ഗ്രൂപ്പിനും വേണ്ടി റിട്ട. ലെഫ് ജനറല്‍ തേജീന്ദര്‍ സിംഗ് കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഈ മാസം ആദ്യം സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും വി കെ സിംഗ് ആരോ‍പിച്ചിരുന്നു. നേരത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയോടും ഇക്കാര്യം വി കെ സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കൈക്കൂലി ആരോപണം സംബന്ധിച്ച് നേരത്തെ വി കെ സിംഗും സിബിഐക്ക് കത്തയച്ചിരുന്നെങ്കിലും തേജീന്ദ്രറിന്റെ പേര് പറഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് സിംഗില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടാന്‍ സി ബി ഐ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് തേജീന്ദ്രര്‍ സിംഗിന്റെ പേര് വെളിപ്പെടുത്തി വി കെ സിംഗ് സി ബി ഐ അന്വേഷണസംഘത്തിന് പരാതി നല്‍കിയിരിക്കുന്നത്. 14 കോടി രൂപയാണ് കൈക്കൂലിയായി വാഗ്ദാനം ചെയ്തതെന്നും വി കെ സിംഗ് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :