കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി ഇന്നുണ്ടായേക്കും

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മന്ത്രിസഭാ അഴിച്ചുപണി ഇന്ന് ഉണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ തുടരുകയാണ്. രാഹുല്‍ ഗാന്ധിയെ എഐസിസി ഉപാധ്യക്ഷനാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് സംഘടനാ അഴിച്ചുപണിയും ഇതോടൊപ്പം ഉണ്ടായേക്കും എന്നാണ് സൂചന. ഡീസല്‍ വില വര്‍ധന, തെലുങ്കാന സംസ്ഥാന രൂപീകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയ്ക്ക് വരും.

15 പുതുമുഖങ്ങളെങ്കിലും യു പി എ മന്ത്രിസഭയിലേക്ക് എത്തിയേക്കും. സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങളില്‍ പ്രതിഷേധിച്ച് ആറ് തൃണമൂല്‍ മന്ത്രിമാര്‍ രാജിവച്ചതോടെ ഇവര്‍ കൈകാര്യം ചെയ്ത വകുപ്പുകളിലേക്കും മന്ത്രിമാരെ കണ്ടെത്തേണ്ടതുണ്ട്. ബംഗാളില്‍ നിന്ന് മൂന്ന് പേര്‍ മന്ത്രിസഭയില്‍ വന്നേക്കും. ബംഗാള്‍ ഡിസിസി അദ്ധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ, ആധിര്‍ രഞ്ജന്‍ ചൗധരി, ദീപദാസ് മുന്‍ഷി എന്നീ പേരുകള്‍ ആണ് പരിഗണനയിലുള്ളത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, സിനിമാതാരം ചിരഞ്ജീവി, താരിഖ് അന്‍‌വര്‍, ജ്യോതി മിര്‍ധ, മീനാക്ഷി നടരാജന്‍, കെ ആര്‍ റഹ്മാന്‍ ഖാന്‍, ജനാര്‍ദ്ദന്‍ ദ്വിവേദി, മനീഷ് തിവാരി, വിലാസ് മുട്ടേംവര്‍, പി എല്‍ പുനിയ, സത്യവരദ് ചതുര്‍വേദി, നാരാണണ്‍ റാണെ, ഗുരുദാസ് കാമത്ത്, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നത്. എ രാജ, ദയാനിധിമാരന്‍ എന്നിവര്‍ക്ക് പകരം ഡിഎംകെയ്ക്കും രണ്ട് മന്ത്രിമാരുണ്ടായേക്കും.

എസ് എം കൃഷ്ണ, ബേണി പ്രസാദ് വര്‍മ്മ, സുബോധ് കാന്ത് സഹായ്, ശ്രീപ്രകാശ് ജയ്സ്വാള്‍, മുകുള്‍ വാസ്നിക്, അഗതാ സാങ്മ എന്നിവ പുറത്തുപോകും. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എസ് എം കൃഷ്ണയെ ഒഴിവാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :