കൂടംകുളം ബോംബ് സ്‌ഫോടനം: ഉദയകുമാറിനെതിരേ കേസ്

കൂടംകുളം| WEBDUNIA|
PRO
PRO
കൂടംകുളം ആണവനിലയത്തിന് സമീപത്തുള്ള വീട്ടില്‍ നാടന്‍ ബോംബ് പൊട്ടിയുള്ള അപകടത്തില്‍ രണ്ട് കുട്ടികളടക്കം ആറുപേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടംകുളം സമരസമിതി നേതാവ് എസ് പി ഉദയകുമാറിനെതിരെ കേസ്. ഇടിന്തിക്കരൈ സുനാമി കോളനിയിലാണ് സ്‌ഫോടനമുണ്ടായത്. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ആണവനിലയത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായ പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. വിട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസ് നിഗമനം. സംഭവ സ്ഥലത്ത് നിന്ന് പൊട്ടാത്ത രണ്ട് ബോംബുകളും പോലീസ് കണ്ടെടുത്തു.

സ്‌ഫോടനത്തില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പൊട്ടിത്തെറിയുണ്ടായ വീടിന് തൊട്ടടുത്തുള്ള വീട്ടിലുള്ളവരാണ് കൊല്ലപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍. നാടന്‍ ബോംബുകള്‍ക്ക് കുപ്രസിദ്ധമാണ് ഈ മേഖല. അടുത്തിടെ പ്രദേശത്തു നിന്നും 25ഓളം നാടന്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷത്തോളമായി കൂടംകുളം ആണവ നിലയത്തിനെതിരെ പ്രദേശവാസികള്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :