കളക്ടറെ ചുട്ടുകൊന്ന കേസിലെ പ്രതി മരിച്ചു

മുംബൈ| WEBDUNIA|
മലേഗാവ് അഡീഷണല്‍ ജില്ലാ കളക്ടര്‍ യശ്വന്ത് സോനവാണെയെ ചുട്ടുകൊന്ന കേസിലെ മുഖ്യ പ്രതി പോപ്പട്ട് ഷിന്‍ഡെ ആശുപത്രിയില്‍ മരിച്ചു. പൊള്ളലേറ്റ ഇയാള്‍ മുംബൈ ജെജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു‍.

ഇന്ന് ഉച്ചയ്ക്കാണ് ഷിന്‍ഡെ മരിച്ചത്. സൊനവാണെ വധ കേസില്‍ മൊത്തം പതിനൊന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ 10 പേരുടെ മൊഴിമാത്രമേ പൊലീസ് ശേഖരിച്ചിട്ടുള്ളൂ. ഷിന്‍‌ഡെയുടെ മൊഴിയെടുക്കാന്‍ പൊലീസിനു കഴിഞ്ഞില്ല.

ജനുവരി 25 ന് നാസിക്കിന് അടുത്തുള്ള മാന്‍‌മദില്‍ വച്ചാണ് യശ്വന്ത് സോനവാണെയെ പോപ്പറ്റ് ഷിന്‍ഡെയും കൂട്ടുകാരും ചുട്ടുകൊന്നത്. മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്നതിനിടെ സോനവാണെ ഷിന്‍ഡെയെ കടന്നു പിടിച്ചിരുന്നു. ഇതെതുടര്‍ന്ന് ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ ഷിന്‍‌ഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :