കടല്‍ക്കൊല: സാക്ഷികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലെത്തിക്കണം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (11:13 IST)
PRO
കടല്‍ക്കൊല കേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ മൊഴിയെടുക്കാനായി ഡല്‍ഹിയിലെത്തിക്കണമെന്ന് ഇറ്റലിയോട് ആവശ്യപ്പെട്ടു.

നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണീസ് എന്ന ബോട്ടിനു നേരെയാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍വെച്ച് ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്‌സിയില്‍നിന്നു വെടിവെപ്പുണ്ടായത്. രണ്ടു മത്സ്യത്തൊഴിലാളികള്‍ തത്ക്ഷണം മരിച്ചിരുന്നു.

ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയിലെ നാവികരായ ലത്തോറ മാസിമിലായാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന സമയത്ത് കപ്പലിലുണ്ടായിരുന്നവരാണ് സാക്ഷികളായ നാലുപേര്‍.

ഇവരെ തിരിച്ചെത്തിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി സംഘത്തെ ഇറ്റലിയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. എന്നാല്‍ അവരെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്നാണ് ഇറ്റലിയുടെ നിലപാട്.

അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലാത്ത കേസ്സല്ല ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നില്ല. ഏഴുകൊല്ലം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :