എട്ട് വയസ്സുകാരനെ കൊന്നത് പീഡിപ്പിച്ച ശേഷം

മധുര| WEBDUNIA|
PRO
മധുരയ്ക്ക് അടുത്ത് ഒരു സ്കൂളില്‍ തടിപ്പെട്ടിയില്‍ എട്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. പി ജയസൂര്യ എന്ന ബാലന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയായി എന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളായ നാല് കൌമാരക്കാരെ അറസ്റ്റ് ചെയ്തു.

നാല് ദിവസം മുമ്പാണ് ഒളിച്ചു കളിക്കുന്നതിനിടെ കാണാതായ ജയസൂര്യയുടെ മൃതദേഹം സ്കൂളിലെ തടിപ്പെട്ടിയില്‍ കണ്ടെത്തിയത്. കളിക്കിടെ സ്കൂളിലെത്തി ഒളിച്ചിരുന്ന ജയസൂര്യ അവിടെ മദ്യപിക്കാനും പുകവലിക്കാനുമെത്തിയ കൌമാരക്കാരുടെ കണ്ണില്‍പ്പെടുകയായിരുന്നു. ഇവര്‍ ബാലനെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനുപയോഗിച്ചു. നാലുപേരുടെയും ഊഴം കഴിഞ്ഞപ്പോഴേക്കും കുട്ടി മയങ്ങി വീണിരുന്നു.

തങ്ങളെ കുറിച്ചുള്ള വിവരം പുറത്തറിയുമെന്ന് ഭയന്ന കൌമാരക്കാര്‍ ജയസൂര്യയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം തടിപ്പെട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പതിനാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായവര്‍. ദിവസക്കൂലിക്ക് പണിയെടുത്തിരുന്ന ഇവരുടെ ഇടത്താവളമായിരുന്നു സംഭവം നടന്ന സ്കൂള്‍.

നാല് പേര്‍ക്കെതിരെയും കൊലപാതകത്തിനും പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതങ്ങള്‍ക്കും കേസ് എടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :