എടി‌എമ്മില്‍ മരണം മുന്നില്‍ക്കണ്ട യുവതി സുഖം‌പ്രാപിക്കുന്നു

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
ബാംഗ്ലൂരില്‍ എടിഎം കൗണ്ടറില്‍ യുവതി ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആരും മറക്കാനിടയില്ല. ആക്രമണത്തിനിരയായ ജ്യോതി ഉദയ് എന്ന യുവതി സുഖം‌പ്രാപിച്ച് വരികയാണിപ്പോള്‍. ചികിത്സയ്ക്കു ശേഷം അവര്‍ ആശുപത്രി വിട്ടു. സംഭവം നടന്ന് ഒരുമാസമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.

മോഷ്ടാവിന്റെ വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ ജ്യോതിയുടെ വലതുവശം തളര്‍ന്നുപോയിരുന്നു. തലയോട്ടി പൊക്കുകയും മൂക്ക് മുറിയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജ്യോതിയുടെ നില മെച്ചപ്പെട്ടുവെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. അവര്‍ക്ക് മൂന്നു മാസത്തിനകം സാധാരണ ജീവിതം നയിക്കാന്‍ കഴിയും എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

മൂന്നു മണിക്കൂറിലേറെ എടിഎമ്മിന്റെ ഷട്ടര്‍ അടഞ്ഞുകിടന്നിട്ടും തിരിഞ്ഞുനോക്കാത്ത പൊലീസിന്റെ പിടിപ്പുകേടാണ് അക്രമി രക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് ജ്യോതി കുറ്റപ്പെടുത്തി.

തന്നെ രക്ഷിച്ചവര്‍ക്കും ബാങ്ക് അധികൃതര്‍ക്കും അവര്‍ നന്ദി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :