പാകിസ്ഥാന്റെ തന്ത്രങ്ങൾ നടക്കില്ല, ഇത് ഇന്ത്യയാണ്!

ഇന്ത്യ - പാകിസ്ഥാൻ അതിർത്തി പൂർണമായി അടക്കാൻ നിർദേശം; ഇസ്രയേൽ മോഡൽ മതിൽ വരുമോ?

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (14:59 IST)
- രാജ്യാന്തര അതിർത്തി പൂർണമായും അടക്കാൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. 2018നകം പദ്ധതി പൂർണമായും നടപ്പിലാക്കാനാണ് തീരുമാനം. അതിർത്തി സംസ്ഥാനങ്ങളായ ഗുജറാത്ത്, കസ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവടങ്ങളിലെ ആഭ്യന്തരമന്ത്രിമാരുമായും മുഖ്യമന്ത്രിമാരുമായും നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇസ്രയേൽ മോഡൽ മതിൽ നിർമിച്ച് അതിർത്തി സംരക്ഷിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പദ്ധതി പൂർണമായി കഴിഞ്ഞാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റം അവസാനിക്കും. പാക് ഭീകരരുടെ ഈ നുഴഞ്ഞുകയറ്റം ഇല്ലാതാക്കുക എന്നത് തന്നെയാണ് ഇന്ത്യയുടെ ശ്രമം. ഉറി ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ - പാകിസ്ഥാൻ ബന്ധം കൂടുതൽ വഷളായി. ഈ സാഹചര്യത്തിലാണ് അതിർത്തി അടക്കാൻ തീരുമാനമായിരിക്കുന്നത്.

അതേസമയം, രാജ്യത്തെ 22 വിമാനത്താവളങ്ങളിൽ ആക്രമണം നടത്താൻ പാക് ഭീകരർ തയ്യാറെടുക്കുന്നതായി ഇന്റ‌ലിജൻസി നൽകിയ റിപ്പോർട്ടിൽ പറയുന്നു. നാല് സംസ്ഥാനങ്ങളെയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയാണ് ഭീകരർ ലക്ഷ്യമിട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :