അമ്മയെ കാണാന്‍ ശശികലയ്ക്ക് പോലും കഴിഞ്ഞിരുന്നില്ല: ദിനകരന്‍

മന്ത്രി പറഞ്ഞതിനെ പിന്തള്ളി ദിനകരന്‍

aparna| Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (11:54 IST)
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അരോഗബാധിതയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് അവരെ ആര്‍ക്കും കാണാന്‍ അനുവാദമുണ്ടാ‍യിരുന്നില്ലെന്ന ആരോപണങ്ങള്‍ തള്ളി ശശികലയുടെ സഹോദരീപുത്രന്‍ ടി ടി വി ദിനകരൻ രംഗത്ത്. ജയലളിത ആശുപത്രിയില്‍ ആയിരുന്ന സമയത്ത് അവരെ കാണാന്‍ ശശികലയ്ക്ക് പോലും കഴിഞ്ഞിരുന്നില്ലെന്ന് ദിനകരന്‍ വെളിപ്പെടുത്തി.

ജയലളിതയെ അഡ്മിറ്റ് ചെയ്തത് മുതല്‍ ശശികല കൂടെയുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍, ഒക്ടോബര്‍ ഒന്നിനു ശേഷം അമ്മയെ കാണാൻ ചിന്നമ്മയ്ക്കും സാധിച്ചിരുന്നില്ല. എല്ലാ ദിവസവും ആശുപത്രി അധികൃതരുടെ അനുവാദത്തോടെ ഏതാനും മിനിറ്റുകള്‍ മാത്രമാണ് ചിന്നമ്മ അമ്മയെ കണ്ടിരുന്നതെന്ന് ദിനകരന്‍ പറയുന്നു.

ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വർധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്നാട് മന്ത്രി
ശ്രീനിവാസൻ കഴിഞ്ഞദിവസം രംഗത്തെത്തിയ സാഹചര്യത്തിലാണ് ദിനകരന്റെ വിശദീകരണം.
അമ്മ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് വി കെ ശശികല എല്ലാ ദിവസവും അമ്മയെ സന്ദര്‍ശിച്ചിരുന്നുവെന്നും മന്ത്രി ഇന്നലെ വെളിപ്പെടുത്തി.

‘ജയലളിത എഴുന്നേറ്റിരുന്ന് ഇഡ്‌ലി കഴിച്ചുവെന്നും ആളുകളെ കണ്ടുവെന്നും സംസാരിച്ചുവെന്നും ജനങ്ങളോട് ഞങ്ങള്‍ കള്ളം പറഞ്ഞതായിരുന്നു. ആരും അവരെ നേരില്‍ കണ്ടിരുന്നില്ല. ശശികല ഒഴിച്ച്. പറഞ്ഞ കള്ളങ്ങള്‍ക്ക് ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :