ഉത്തര്‍പ്രദേശില്‍ നാല് പെണ്‍കുട്ടികളെ ക്രൂരമായി മാനഭംഗം ചെയ്തു

 ഉത്തര്‍പ്രദേശ് , ഫിറോസാബാദ് , മാനഭംഗം
ഫിറോസാബാദ്| jibin| Last Modified ശനി, 7 ജൂണ്‍ 2014 (12:27 IST)
ആറു വയസ്സുള്ള കുട്ടിയുള്‍പ്പെടെ നാല് പെണ്‍കുട്ടികള്‍ ഉത്തര്‍പ്രദേശില്‍ മാനഭംഗത്തിനിരയായി. പീഡനത്തിന് ഇരയായവര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. ഇവരില്‍ സഹോദരിമാരും ഉള്‍പ്പെടുന്നു.

ഫിറോസാബാദിനടുത്ത് ഫരിഹയില്‍ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസിയായ ഉമേഷ്
കടത്തിക്കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും സിഐ ശൈലേന്ദ്ര ഭരദ്വാജ് അറിയിച്ചു.

ജോലിക്ക് പോയ ശേഷം വീട്ടിലേക്ക് മടങ്ങിയ പതിനാലും പതിനഞ്ചും വയസ്സുള്ള കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മഹ്രാഗഞ്ച് ജില്ലയില്‍ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ അയല്‍വാസി വീട്ടില്‍ കയറി മാനഭംഗപ്പെടുത്തിയ കേസില്‍ മസ്ഹര്‍ എന്നയാളെ അറസ്റ്റുചെയ്ത് എഫ്ഐആര്‍ ഫയല്‍ ചെയ്തു.

ഇത്താഹ് എന്ന ഗ്രാമത്തില്‍ സഹോദരിമാരെ മാനഭംഗപ്പെടുത്തിയ കേസില്‍ രാജ്പാല്‍, മഹിപാല്‍, സഞ്ജയ് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :