അധ്യാപികയെ ക്രൂരബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു; പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി.

laknow, rape, police, teacher, utherpradesh ലക്‌നോ, പീഡനം പൊലീസ്, ഉത്തര്‍പ്രദേശ്
ലക്‌നോ| സജിത്ത്| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (08:34 IST)
അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്തൊമ്പതുകാരിയായ അധ്യാപികയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലൂടെ കടന്നുപോകുന്ന ദേശീയപാത 24-ലാണ് സംഭവം

ഏതാനും ദിവസം മുമ്പ് ബുലന്ദ്ശഹറില്‍ നടന്ന സംഭവത്തിന് സമാനമായ രീതിയില്‍ തന്നെയാണ് അധ്യാപികയും ബലാത്സംഗത്തിനിരയായത്. അധ്യാപികയെ തട്ടിക്കൊണ്ടുപോയ സംഘം ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് ക്രൂരമായു ബലാത്സംഗം ചെയ്യുകയും അതിനു ശേഷം ദേശീയപാതയ്ക്കു സമീപമുള്ള കൃഷിഭൂമിയില്‍ തള്ളുകയായിരുന്നുവെന്നും ഇവേ നല്‍കിയ പരാതിയില്‍ പറയുന്നു.

കൂടാതെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങള്‍ സംഘത്തിലുള്ളവര്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്നും സംഭവം പുറത്തറിഞ്ഞാല്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പൊലീസില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ബറേലി സോണ്‍ ഐ ജി വിജയ് സിങ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :