നേതാജി കൊല്ലപ്പെട്ടു, കൊന്നത് ജോസഫ് സ്റ്റാലിന്‍!!!

സുഭാഷ് ചന്ദ്രബോസ്, സ്റ്റാലിന്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം
കൊല്‍ക്കത്ത| vishnu| Last Updated: ശനി, 18 ജനുവരി 2020 (15:48 IST)
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെടുകയല്ലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത് സോവിയറ്റ് യൂണിയനിലായിരുന്നു എന്നും വെളിപ്പെടുത്തി മുതിര്‍ന്ന് ബിജെപി നേതാവ സുബ്രഹ്മണ്യം സ്വാമി രംഗത്ത്. സുഭാഷ് ചന്ദ്രബോസിനെ സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിന്റെ നിര്‍ദേശപ്രകാരം സൈബീരിയയിലെ തടവറയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും സ്വാമി പറഞ്ഞു.

ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പരിപാടിയില്‍ വച്ചാണ് സ്വാമി ഇക്കാര്യങ്ങള്‍ പറഞ്ഞത്. നേതാജിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തിയ മുഖര്‍ജി കമ്മിഷന്റെ റിപ്പോര്‍ട്ട്
അടിസ്ഥാനമാക്കിയാണു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തല്‍. 1945ല്‍ വിമാനാപകടത്തിലാണു നേതാജി കൊല്ലപ്പെട്ടതെന്ന വാദം അസംബന്ധമാണ്. ബ്രിട്ടിഷുകാരാല്‍ വേട്ടയാടപ്പെട്ട നേതാജി വിമാനാപകടത്തില്‍ മരിച്ചുവെന്ന വ്യാജകഥ പ്രചരിപ്പിച്ച്, ചൈനയിലെ മഞ്ചൂരിയയിലേക്കു രക്ഷപ്പെട്ടു. റഷ്യന്‍ അധീനതയിലായിരുന്നു അന്ന് ഈ പ്രദേശം. സോവിയറ്റ് യൂണിയന്‍ തന്നെ രക്ഷിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാല്‍, സ്റ്റാലിന്‍ അദ്ദേഹത്തെ സൈബീരിയയിലെ ജയിലിലടച്ചു. 1953ല്‍ തടവറയില്‍ അദ്ദേഹത്തെ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ചു കൊല്ലുകയോ ആയിരുന്നു- സ്വാമി പറയുന്നു.

അതിനാല്‍ സത്യം പുറത്തു വരാന്‍ നേതാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച വിവിധ സമിതികളുടെ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തണമെന്ന് സ്വാമി ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടുകള്‍ പുറത്താക്കുന്നതു റഷ്യയും ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളെ ബാധിച്ചേക്കാം. എങ്കിലും റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കണമെന്ന് അദ്ദേഗം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന് നേതാജി സൈബീരിയന്‍ ജയിലിലുള്ള കാര്യം അറിയാമായിരുന്നുവെന്നും സ്വാമി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്നു നേതാജി റഷ്യയിലേക്കു പോയതെന്നും സ്വാമി ആരോപിച്ചു. അച്ചുതണ്ടുശക്തികളുടെ പക്ഷക്കാരനായതിനാല്‍ എതിര്‍പക്ഷത്തുള്ള റഷ്യന്‍ ഭരണകൂടം അദ്ദേഹത്തെ ജയിലിലാക്കിയെന്നുമാണു നിഗമനം. നേതാജി ഇന്ത്യയിലേക്കു മടങ്ങാതിരിക്കാന്‍ അവിടെ ഗൂഢാലോചന നടന്നുവെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. ഇതു സംബന്ധിച്ച രേഖകള്‍ റഷ്യന്‍ ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടുമില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :