തരൂരിന്റെ കാത്തിയെന്ന സുഹൃത്ത് കാതറിൻ എബ്രഹാം: സുബ്രഹ്മണ്യൻ സ്വാമി

   ശശി തരൂരുര്‍ , സുബ്രഹ്മണ്യൻ സ്വാമി , ബിജെപി , നളിനി സിംഗ്
ന്യൂ‌ഡൽഹി| jibin| Last Modified ബുധന്‍, 14 ജനുവരി 2015 (17:54 IST)
മുൻ കേന്ദ്രമന്ത്രി ശശി തരൂരുമായി ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ വെളിപ്പെടുത്തിയ യുവതി യുവ എഴുത്തുകാരിയായ കാത്തി എന്ന കാതറിൻ എബ്രഹാം ആണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.

ശശി തരൂരും കാത്തിയും തമ്മില്‍ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തരൂരും സുനന്ദയും തമ്മില്‍ വഴക്ക് ഉണ്ടായ വേളകളില്‍ കാത്തിയുടെ പേര് സുനന്ദ പറഞ്ഞിരുന്നതായും തരൂരിന്റെ സഹായി നാരായൺ സിംഗ് വ്യക്തമാക്കിയിട്ടുണ്ടെന്നും
സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

ഇതേ കാര്യം തന്നെ മാദ്ധ്യമ പ്രവർത്തകയായ നളിനി സിംഗ് മൊഴി നൽകിയിട്ടുണ്ട്. ഒരു യുവതിയുമായി തരൂരിന് അടുത്ത ബന്ധമുള്ളതായി സുനന്ദ തന്നോട് പറഞ്ഞിരുന്നതായാണ് നളിനി സിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തരൂരിന് അടുപ്പമുള്ള യുവതി കാത്തിയാണെന്ന് വ്യക്തമാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

കാത്തിയുടെ സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ പ്രകാരം ശശി തരൂരിന്റെ ആശയങ്ങളും മറ്റും പിന്തുടരുന്നവരെയും പിന്തുണയ്ക്കുന്നവരെയും ചിത്രീകരിക്കാൻ 'തരൂരിയൻ' എന്ന ഹാഷ് ടാഗാണ് ഉപയോഗിച്ചിരുന്നത്. കാത്തിയാണ് തരൂരിയൻ എന്ന പ്രയോഗം കൊണ്ടുവന്നത് തന്നെ. ഇപ്പോൾ, കാത്തി തരൂരിന്റെ ജീവചരിത്രം എഴുതുകയാണ്- സ്വാമി അവകാശപ്പെട്ടു.

അതേസമയം സുനന്ദ പുഷ്കര്‍ തരൂരുമൊത്തുള്ള വിവാഹ ജീവിതത്തില്‍ സന്തുഷ്ടയായിരുന്നെന്ന് സുനന്ദയുടെ സഹോദരന്‍ രാജേഷ് പുഷ്കർ പൊലീസിനു മൊഴി നൽകി. ശരീരികമര്‍ദ്ദനം ഏറ്റതായി സുനന്ദ പരാതി പറഞ്ഞിട്ടില്ലെന്നും ഐപില്‍ ട്വിറ്റര്‍ വിവാദങ്ങളില്‍ സുനന്ദ അസ്വസ്ഥയായിരുന്നുവെന്നുമാണ് മൊഴി നൽകിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :