മരണത്തിലേക്ക് വഴിതുറന്ന് സെല്‍ഫി

മുംബൈ/ജമ്മു| Sajith| Last Modified ഞായര്‍, 10 ജനുവരി 2016 (12:53 IST)
മുംബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി
എടുക്കാനുള്ള ശ്രമത്തില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ കടലില്‍ വീണ് കാണാതായി. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍
കടലില്‍ ചാടിയ യുവാവും തിരയില്‍പ്പെട്ടു. ഗോവണ്ടിയിലെ കോളജ് വിദ്യാര്‍ഥിനി തരുണം (18), രാജേഷ് വാലുഞ്ചെ
എന്നിവരെയാണ് തിരയില്‍പ്പെട്ട് കാണാതായത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

രാവിലെ പത്തരയോടെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ബാന്ദ്ര ബാന്‍ഡ് സ്റ്റാന്‍ഡിലെത്തിയ തരുണം പാറക്കെട്ടിന് മുകളില്‍ നിന്ന്
സെല്‍ഫി എടുക്കാനുള്ള ശ്രമത്തില്‍ കടലില്‍
വീഴുകയും കനത്ത വേലിയേറ്റത്തില്‍പ്പെട്ട് ഒഴുകിപ്പോകുകയായിരുന്നു.

കൂടെയുള്ള വിദ്യാര്‍ഥിനികളുടെ ബഹളം കേട്ട് സമീപവാസിയായ രാജേഷ് വാലുഞ്ചെ എന്ന യുവാവ് വിദ്യാര്‍ഥിനിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് അദ്ദേഹത്തെ കാണാതാകുകയായിരുന്നു.

അതേസമയം,
ജമ്മു ജവഹര്‍ നഗര്‍ സ്വദേശി അഭിഷേക് ഗുപ്ത (20), ജമ്മുകശ്മീരിലെ റീസി ജില്ലയില്‍ ഭീംഘട്ട് കോട്ടയുടെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോട്ട മതിലിനു മുകളില്‍ നിന്നും താഴെയുള്ള പാറക്കെട്ടിലേക്ക്
വീണു മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :