ന്യൂഡൽഹി|
VISHNU N L|
Last Modified വെള്ളി, 19 ജൂണ്‍ 2015 (15:00 IST)
ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ വാദിയുമായിരുന്ന വിനായക ദാമോദര്‍ സവര്‍ക്കറിന്റെ സ്മരണാര്‍ഥം സ്മൃതിചിഹ്നം
ആൻഡമാൻ നിക്കോബാർ ജയിലിൽ പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ജയിൽ പരിസരത്തെ സ്വതന്ത്ര ജ്യോതിസ്മാരകത്തിനു സമീപം വാജ്പേയ് സർക്കാർ സ്ഥാപിച്ച സുവർണ ഫലകം യു പി എ സർക്കാർ എടുത്തുമാറ്റിയിരുന്നു . ഇത് പുനസ്ഥാപിക്കാനാണ് മോഡി സര്‍ക്കാരിന്റെ ശ്രമം.
വാജ്പേയ് സർക്കാർ ആൻഡമാനിൽ സ്ഥാപിച്ചിരുന്ന സുവർണഫലകം യു പി എ സർക്കാർ 2004 ലാണ് എടുത്തുമാറ്റിയത്.
പാർലമെന്റ് നടപടികൾ തടസപ്പെടുത്തി പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും മന്മോഹന്‍ സര്‍ക്കാര്‍ സുവര്‍ണ ഫലകം എടുത്ത് മാറ്റിയിരുന്നു. .പോർട്ട് ബ്ലയറിലെ എയർപോർട്ടിന് സവർക്കറുടെ പേരു നൽകിയ നടപടി റദ്ദാക്കാനും യു പി എ സർക്കാർ ശ്രമിച്ചിരുന്നു എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തേ തുടര്‍ന്ന് അത് മാറ്റി വയ്ക്കുകയായിരുന്നു.
സവർക്കറുടെ അൻപതാം ചരമവാർഷിക ദിനമായ ജൂലായ് 4 ന് സുവർണ ഫലകം പുനസ്ഥാപിച്ചേക്കും. സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത വിപ്ലവകാരികളില്‍ ഒരാളായിരുന്നു സവര്‍ക്കര്‍. ആൻഡമാൻ നിക്കോബാർ ദ്വീപിലെ സെല്ലുലാർ ജയിലിൽ ജീവപര്യന്തം തടവുകാരനായിരുന്നു സവര്‍ക്കര്‍. ഇവിടെ തടവില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ജീവനൊടെ തിരികെ എത്താത്തതിനാല്‍ ജയിലിന് കാലാപാനി എന്നാണ് അന്ന് വിളിച്ചിരുന്നത്.