ആരു പറഞ്ഞു രോഹിത് വെമുല ദളിതനല്ലെന്ന്? ദളിതൻ തന്നെയെന്ന് പട്ടികജാതി കമ്മിഷൻ

രോഹിത് വെമുല ദലിതനെന്നു ദേശീയ പട്ടികജാതി കമ്മിഷൻ

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 26 ഓഗസ്റ്റ് 2016 (08:27 IST)
ദളിതൻ തന്നെയെന്ന് ദേശീയ പട്ടികജാതി കമ്മിഷൻ. രോഹിത് ദളിത് വിഭാഗക്കാരനല്ലെന്ന ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തള്ളിയാണ് പട്ടികജാതി കമ്മിഷൻ ഈ തീരുമാനം അറിയിച്ചത്. രോഹിത് ആത്മഹത്യ ചെയ്തതെന്തിനാണെന്നും അതിനു കാരണക്കാർ ആരെന്നും കണ്ടെത്തുന്നതിനുവേണ്ടിയാണ് ഏകാംഗ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത്. അതു കണ്ടെത്താതെ രോഹിതിന്റെ ജാതി കണ്ടെത്താനാണ് കമ്മിഷൻ ശ്രമിച്ചത്. ഇതു തികച്ചും ശോചനീയമാണ്. കമ്മിഷന്റെ കണ്ടെത്തലുകൾ വ്യാജമാണെന്നും കമ്മിഷൻ ചെയർമാൻ പി എൽ പുണിയ പറഞ്ഞു.

രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം നിയോഗിച്ച കമ്മീഷനാണ് എ കെ രൂപൻവാൽ അധ്യക്ഷനായ കമ്മീഷൻ. ഇതായിരുന്നു രോഹിത് ദളിത് വിഭാഗത്തിൽ പെട്ടയാളല്ല എന്ന് റിപ്പോർട്ട് നൽകിയത്. സ്മൃതി ഇറാനി മന്ത്രിയായിരിക്കെയായിരുന്നു അന്വേഷണത്തിന് കമ്മീഷൻ രൂപീകരിച്ചത്. രോഹിത് വധേര സമുദായത്തിൽപ്പെട്ട വിദ്യാർത്ഥിയാണെന്നും ഇത് ഒ ബി സി വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്നും കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രോഹിത് വെമുലയുടെ ആത്മഹത്യ സാമൂഹ്യമായ കൊലപാതകമായതിന്റെ കാരണവും ഈ ജാതീയ വ്യത്യാസം തന്നെയായിരുന്നു. രോഹിതിന്റെ മരണം ദളിത് വിഷയമായി ആളിപ്പടര്‍ന്നതോടെയാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എകാംഗ കമ്മീഷനെ നിയോഗിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :