ബുദ്ധിമാന്ദ്യമുള്ള യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്നു!!!

പീഡനം, യുവതി, ഹരിയാന
ഡല്‍ഹി| vishnu| Last Modified ശനി, 7 ഫെബ്രുവരി 2015 (18:49 IST)
ഹരിയാനയില്‍ ബുദ്ധിമാന്ദ്യമുള്ള 28കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തശേഷം അതിക്രൂരമായി പീഡിപ്പിച്ച് കൊന്നു. റോത്തക്ക് ജില്ലയിലെ അക്ബര്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേപ്പാള്‍ സ്വദേശിനിയായ യുവതിയാണ് അതിക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തില്‍ യുവതി ക്രൂരമായ പീഡനത്തിനിരയായതിന്റെ തെളിവുകളുണ്ടായിരുന്നു.

ജനനേന്ദ്രിയത്തില്‍ 16 സേന്റീമീറ്റര്‍ നീളമുള്ള വടി കണ്ടെത്തി. വലിയ വടികൊണ്ടുള്ള ആക്രമണത്തിനിടെ പൊട്ടിയതാവാം ഇതെന്ന് കരുതുന്നു. ഗര്‍ഭ നിരോധന ഉറകള്‍ യുവതിയുടെ ജനനേന്ദ്രീയത്തിനുള്ളില്‍ നിന്ന് കണ്ടെത്തി. ഇവ കുത്തിനിറച്ച നിലയിലായിരുന്നു. മലദ്വാരത്തില്‍ രണ്ട് കല്ലുകളും കണ്ടെത്തി. മുഖവും, മാറും, തുടകളും കടിച്ചുപറിച്ച് വികൃതമാക്കിയിരുന്നു. ഇത്രയും ക്രൂരമായി പീഡിപ്പിക്കപ്പെട്ട മൃതദേഹം ഇതുവരെയും കണ്ടിട്ടില്ലെന്നാണ് പൊലീസും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറും അഭിപ്രായപെട്ടത്.

റോത്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഡോക്ടര്‍മാര്‍ അഞ്ച് മണിക്കൂര്‍ എടുത്താണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. അതിക്രൂരമായാണ് യുവതിയുടെ ശരീരത്തെ പീഡിപ്പിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ ഹൃദയവും ശ്വാസകോശവും മൃതദേഹത്തില്‍ ഇല്ലാത്തത് ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ അവയവ മാഫിയയും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സൂചന നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. കുറച്ചു നാള്‍ മുമ്പാണ് യുവതി റോത്തക്കില്‍ വീട്ടുവേല ചെയ്യുന്ന സഹോദരിയുടെ അടുത്തെത്തിയത്. ഇവിടെയുള്ള ഒരു ഡോക്ടറുടെ കീഴില്‍ ചികില്‍സ നടത്തുന്നതിനിടെയാണ് മൂന്ന് ദിവസം മുമ്പ് യുവതിയെ കാണാതായത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇവരെ കണ്ടു കിട്ടിയില്ല. അതിനിടെ, ഇന്നലെയാണ് മൃതദേഹം തെരുവില്‍ കണ്ടെത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :