പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ട മാനഭംഗത്തിനിരയാക്കി

 കൂട്ടമാനഭംഗം , പശ്ചിമ ബംഗാള്‍ , ആശുപത്രി , പൊലീസ്
കൊല്‍ക്കൊത്ത| jibin| Last Modified ബുധന്‍, 28 ജനുവരി 2015 (13:47 IST)
പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കൂട്ട മാനഭംഗത്തിനിരയാക്കി. ബംഗാളിലെ പന്ദുവ ചന്ദന്‍ഡിഘിയിലെ ഏഴ്, എട്ട്, ഒമ്പത് ക്‌ളാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഞായറാഴ്‌ചയാണ് സംഭവം നടന്നത്.

ഞയാറാഴ്ച സ്‌കൂളില്‍ സംഘടിപ്പിച്ച സരസ്വതി പൂജയില്‍ പങ്കെടുക്കാന്‍ പോയ കുട്ടികള്‍ പിന്നീട് ആലംപൂരിലേക്ക് പോയി. ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടികളോട് വാഹനത്തിലെത്തിയ യുവാക്കള്‍ വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് പറയുകയായിരുന്നു. വിശ്വസിച്ച് വാഹനത്തില്‍ കയറിയ പെണ്‍കുട്ടികളെ
ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി യുവാക്കള്‍ ക്രൂരമായി മാനഭംഗപ്പെടുത്തുകയുമായിരുന്നു.

കുട്ടികളെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൂന്ന് പെണ്‍കുട്ടികളെയും അവശനിലയില്‍ കണ്ടെത്തിയത്. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബന്ധുക്കളുടെ പരാതിയില്‍ മജ്രകോട്ട സ്വദേശികളായ മൂന്നു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്ക് പെണ്‍കുട്ടികളെ മുന്‍പരിചയമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിക്കുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :