ബലാത്സംഗശ്രമത്തിനിടെ എട്ടു വയസുകാരിയെ എച്ച്ഐവി ബാധിതനായ അമ്മവന്‍ കടിച്ചു പറിച്ചു

  ബലാത്സംഗശ്രമം , എച്ച്ഐവി , എട്ടു വയസുകാരി , ആശുപത്രി
മുംബൈ| jibin| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (14:42 IST)
ബലാത്സംഗശ്രമം എതിര്‍ത്ത എട്ടു വയസുകാരിയായ അനന്തിരവളെ
എച്ച്ഐവി ബാധിതനായ ബന്ധു കടിച്ചു പറിച്ചു. നവംബർ രണ്ടിന് മുംബൈയിലെ അന്ധേരിയിലാണ് സംഭവം നടന്നത്.

വീടിന് സമീപം താമസിക്കുന്ന എച്ച്ഐവി ബാധിതനായ ബന്ധവിന്റെ വീടിന്റെ വാടക പിരിക്കാന്‍ എത്തിയ കുട്ടിയെ ഇയാള്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തെ ശക്തമായി എതിർത്ത പെൺകുട്ടി ഉറക്കെ കരഞ്ഞ് ബഹളമുണ്ടാക്കി. ഇതിൽ കുപിതനായ ഇയാൾ കുട്ടിയെ കടിച്ച് പറിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് കുതറിയോടിയ കുട്ടി തിരികെ വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം പറയുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയേയുമായി ആശുപത്രിയില്‍ എത്തിയ മാതാപിതാക്കള്‍ സംഭവം ഡോക്ടറോട് പറയുകയും. ഡോക്ടർമാർ കുട്ടിക്ക് ആന്റി റിട്രോ വൈറലിന്റെ ആദ്യ ഡോസ് നൽകുകയും ചെയ്തു. മൂന്ന് ദിവസം തുടർച്ചയായി ഡോസ് നൽകിയ ശേഷം ലഭിച്ച പരിശോധന റിപ്പോർട്ട് നെഗറ്റീവ് ആയിരുന്നെന്ന് അറിഞ്ഞപ്പോൾ മാത്രമാണ് മാതാപിതാക്കളുടെ ശ്വാസം നേരെ വീണത്. സംഭവത്തെ തുടര്‍ന്ന് പ്രതിയെ ഡിഎൻ നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആദ്യ ഭാര്യ എച്ച്ഐവി-ടിബി ബാധിച്ചാണ് മരിച്ചതെന്നും കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :