പാകിസ്ഥാനില്‍ പോയത് ഭക്ഷണം കഴിക്കാനല്ല; ഭീകരരെ മഹത്വവത്‌കരിക്കാന്‍ അവര്‍ ശ്രമിക്കുന്നു - രാജ്​നാഥ് സിംഗ്

ഭീകരതക്കെതിരായ ഇന്ത്യൻ നിലപാട് ഉച്ചകോടിയിൽ ശക്തമായി അറിയിച്ചു

 rajnath singh , saarc , pakistan ,  rajya sabha പാകിസ്ഥാന്‍ , സാര്‍ക് , രാജ്‌നാഥ് സിംഗ് , ഉച്ചകോടി
ന്യൂഡൽഹി| jibin| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (14:10 IST)
പാകിസ്ഥാനില്‍ പോയത് ഭക്ഷണം കഴിക്കാനല്ലെന്നും ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതിനാണ് സാർക് ഉച്ചകോടിയിൽ പങ്കെടുത്തതെന്നും കേന്ദ്ര ആഭ്യന്തരമ​ന്ത്രി രാജ്​നാഥ് സിംഗ്. ഇന്ത്യയുടെ എല്ലാ പ്രധാനമന്ത്രിമാരും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ നിശ്ചയദാർഢ്യം കാണിച്ചിട്ടുണ്ട്. അയൽ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം നിലനിർത്താനാണ് നമ്മള്‍ ശ്രമിച്ചിട്ടുള്ളതെന്നും സാർക്ക് ആഭ്യന്തര മന്ത്രിമാരുടെ ഉച്ചകോടിയുടെ വിവരങ്ങൾ രാജ്യസഭയിൽ
പങ്കുവയ്‌ക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ഭീകരതക്കെതിരായ ഇന്ത്യൻ നിലപാട് ഉച്ചകോടിയിൽ ശക്തമായി അറിയിച്ചു. എന്നാല്‍, അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ പാകിസ്ഥാന് താല്‍പ്പര്യമില്ല. ഏറ്റവുമധികം മനുഷ്യാവകാശ ലംഘനം പാകിസ്ഥാനാണ്. ഭീകരര്‍ക്ക് പിന്തുണയും പ്രോത്സാഹനവും അഭയവും നൽകുന്നവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതായും രാജ്​നാഥ് സിംഗ് വ്യക്തമാക്കി.

ഇന്ത്യന്‍ മാധ്യമങ്ങളെ ചടങ്ങില്‍ നിന്ന് അകറ്റി നിര്‍ത്തിയ പാകിസ്ഥാന്റെ നടപടി ശരിയോ തെറ്റോയെന്ന്ഇപ്പോൾ പറയുന്നില്ല. സാർക്​ ഉച്ചകോടിയിലെ പ്രോട്ടോകോള്‍ മാനദണ്ഡങ്ങൾ പരിശോധി​​ക്കേണ്ടതുണ്ട്. മുൻ ഉച്ചകോടികളിൽ ഏത് രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയിരുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്.
ഭീകരരെ മഹത്വവത്‌കരിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമ​ന്ത്രി പറഞ്ഞു.

പാകിസ്ഥാൻ ആഭ്യന്തര മന്ത്രി എല്ലാവരേയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. എന്നിട്ട് കാറിൽ കയറിപോയി. ഞാൻ എന്റെ വഴിക്കും പോയി. എന്നെ വിളിക്കാത്തതിൽ എനിക്ക് പരാതിയില്ല. ഞാനവിടെ ഭക്ഷണം കഴിക്കാൻ പോയതല്ലെന്നും രാജ്‌നാഥ് സിംഗ് സഭയില്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :