അപകീര്‍ത്തിക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാര്‍; ഗാന്ധിജിയെ കൊന്നത് ആര്‍ എസ് എസ് ആണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നെന്നും രാഹുല്‍ ഗാന്ധി

ഗാന്ധിജിയെ കൊന്നത് ആര്‍ എസ് എസ് ആണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (16:02 IST)
രാഷ്‌ട്രീയ സ്വയംസേവക് സംഘിന്റെ (ആര്‍ എസ് എസ്‍) അപകീര്‍ത്തിക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗാന്ധിജിയെ കൊന്നത് ആര്‍ എസ് എസ് ആണെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയെ കൊന്നത് ആര്‍ എസ് എസ് ആണെന്ന പ്രസ്താവന രാഹുല്‍ ഗാന്ധി ഒരിക്കല്‍ പോലും പിന്‍വലിച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ കീഴ്ക്കോടതിയില്‍ തന്നെ വിചാരണ നേരിടാന്‍ തയ്യാറാണെന്നും രാഹുലിന്റെ നിയമോപദേഷ്ടാവ് കപില്‍ സിബല്‍ പറഞ്ഞു. മഹാരാഷ്‌ട്രയിലെ ബിവാണ്ടിയിലെ മജിസ്ട്രേട് കോടതിയിലാണ് കേസ് നടക്കുന്നത്.

അതേസമയം, സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പിന്‍വലിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :