യുപിയില്‍ ദളിത് യുവതിയെ നഗ്നയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു; കൊടിയ മര്‍ദ്ദനത്തില്‍ ബോധം നഷ്‌ടമായ പെണ്‍കുട്ടിയെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു- കേസ് എടുക്കാതെ പൊലീസ്

പൊലീസുകാർ പരാതി സ്വീകരിക്കാൻ തയ്യാറായില്ല

ദളിത് യുവതി , ഉത്തര്‍പ്രദേശ് , ഷാജഹാൻപൂ‌ർ ജില്ല , പൊലീസ് , ദളിത് യുവതി ആക്രമിക്കപ്പെട്ടു
ലക്‌നൗ| jibin| Last Updated: ബുധന്‍, 11 മെയ് 2016 (12:17 IST)
ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനെത്തുടര്‍ന്ന് ദളിത് യുവതിയെ നഗ്നയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു.
യുപിയിലെ ഷാജഹാൻപൂ‌ർ ജില്ലയിലെ ഹരേവാ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സമീപവാസികളും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഗ്രാമത്തിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ ദിവസങ്ങളായി തർക്കമുണ്ടായിരുന്നു. തുടർന്ന് അതിൽ ഒരു വിഭാഗത്തിലെ ആളുകൾ മറ്റു വിഭാഗത്തിൽപ്പെട്ട വ്യക്തിയുടെ വീട്ടിൽ ആക്രമണത്തിന് എത്തുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.

കൂട്ടമായെത്തിയ സംഘം പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കുകയും മര്‍ദ്ദിച്ച് അവശയാക്കിയശേഷം പരസ്യമായി വസ്‌ത്രങ്ങള്‍ ഉരിയുകയുമായിരുന്നു. തുടർന്ന് പൊതുനിരത്തിലൂടെ നടത്തിക്കുകയായിരുന്നു. അതിനിടയിലും യുവതിയെ നിരന്തരം കമ്പുകളും ദണ്ഡുകളും കൊണ്ട് അവർ അടിക്കുകയും മർദ്ദിക്കുകയും ചെയ്‌തു.

മര്‍ദ്ദനത്തില്‍ തളര്‍ന്നു വീഴുകയും ബോധം നഷ്‌ടമാകുകയും ചെയ്‌ത പെണ്‍കുട്ടിയെ സമീപത്തെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. വീട്ടുകാരും സമീപവാസികളും നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാൽ പൊലീസുകാർ പരാതി സ്വീകരിക്കാൻ തയ്യാറായില്ല. ഇത്തരം ഒരു സംഭവം നടന്നിട്ടില്ല എന്നാണ് പൊലീസ് വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :