ഒബാമയുടെ സന്ദര്‍ശനം വെട്ടിച്ചുരുക്കി

ന്യൂഡല്‍ഹി| Last Updated: ശനി, 24 ജനുവരി 2015 (13:16 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം വെട്ടിക്കുറിച്ചുരുക്കി. 27 ആം തീയതിയിലെ ആഗ്ര സന്ദര്‍ശനമാണ് വെണ്ടന്നുവെച്ചത്.
സുരക്ഷകാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. നേരത്തെ
ആഗ്ര സന്ദര്‍ശകാര്യത്തില്‍ അമേരിക്ക തീരുമാനം അമേരിക്ക അറിയിച്ചിരുന്നില്ല. സന്ദര്‍ശനത്തിനെത്തുന്ന ഒബാമ 26 ആം തിയതി തന്നെ മടങ്ങുമെന്ന് സൂചന.

ഞായറാഴ്ച രാവിലെയാണ് ഇന്ത്യയിലെത്തുക . ഇന്ന് വൈകുന്നേരം ഒബാമ വാഷിംഗ്‌ടണില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കും. വാഷിംഗ്‌ടണിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലായിരിക്കും ഒബാമ ഇന്ത്യയില്‍ എത്തുക.


ഇത് ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നത്. ഒബാമയ്ക്കൊപ്പം ഭാര്യ മിഷേലും യു എസ് പ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് കക്ഷി നേതാവ് നാന്‍സി പെലോസി ഉള്‍പ്പടെയുള്ള സാമാജികരും മന്ത്രിസഭാംഗങ്ങളും ബിസിനസ് രംഗത്തുനിന്നുള്ള പ്രമുഖരുമടക്കം വന്‍ സംഘമാണ് എത്തുന്നത്.


ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രേ മോഡിയും രാഷ്‌ട്രപതി ഭവനില്‍ ഒബാമയെ ഔപചാരികമായി സ്വീകരിക്കും. 12.40ന് രാജ്ഘട്ടില്‍ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ എത്തുന്ന ഒബാമ അവിടെ വൃക്ഷത്തൈ നടും. ഹൈദരാബാദ് ഹൗസില്‍ ഉച്ചഭക്ഷണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ലഘുസംഭാഷണം. 4.10ന് സംയുക്തപ്രസ്താവന. രാത്രി 07.50 ന് ഒബാമ രാഷ്‌ട്രപതിഭവനില്‍ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :