സ്വാമി നിത്യാനന്ദ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണമെന്ന് സുപ്രീം കോടതി

Last Updated: ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (14:56 IST)
സ്വാമി നിത്യാനന്ദയോടെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാകണമെന്ന് സുപ്രീം കോടതി.കര്‍ണ്ണാടകകോടതി വിധിയ്ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് വിധി.നേരത്തെ കര്‍ണ്ണാടക ഹൈക്കോടതി ആഗസ്റ്റ് 6 ന് വിക്ടോറിയ ഹോസ്പിറ്റലില്‍ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.


2010ലാണ് ആശ്രമത്തിലെ അന്തേവാസിയെ മാനംഭഗപ്പെടുത്തിയെന്ന പരാതിയില്‍
നിത്യാനന്ദയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കീഴ്കോടതിയില്‍ തനിക്ക് ലൈംഗീകശേഷിയില്ലെന്നും താനൊരു കുട്ടിയെ പോലെയാണെന്നുമായിരുന്നു നിത്യാനന്ദയുടെ വാദം. ഇതെ തുടര്‍ന്നാണ് കോടതി
പരിശോധനയ്ക്ക്
നിര്‍ദേശിക്കുകയായിരുന്നു.


നാല് വര്‍ഷം മുമ്പ് ഒരു സിനിമ താരവുമായുള്ള ലൈംഗീക ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് നിത്യാനന്ദ ആദ്യമായി വിവാദത്തില്‍ പെടുന്നത്. പിന്നീട് അമേരിക്കന്‍ വംശജയായ ഒരു സ്ത്രീയും നിത്യാനന്ദ തന്നെ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :