'പാതിരാത്രി വിളിച്ചുവരുത്തി വീഡിയോകൾ ചെയ്യിക്കും', നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് രക്ഷപ്പെട്ട പതിനഞ്ചുകാരി

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 23 നവം‌ബര്‍ 2019 (15:47 IST)
നിത്യാനന്ദയുടെ ആശ്രമത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങൾ എന്ന് ആശ്രമത്തിൽനിന്നും രക്ഷപ്പെട്ട പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തൽ. ആശ്രമത്തിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന തന്റെ പെൺമക്കളെ വിട്ടുനൽകണം എന്ന് നിത്യാനന്ദക്കെതിരെ പരാതി നൽകിയ ബംഗളുരു സ്വദേശിയായ ജനാർദ്ദന ശർമയുടെ മൂന്ന് മക്കളിൽ ഒരാളാണ് ആശ്രമത്തിലെ പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

നിത്യാനന്ദയുടെ പരസ്യ പരിപാടികൾക്ക് തങ്ങളെ ഉപയോഗിച്ചു എന്നും. ലക്ഷക്കണക്കിന് രൂപ തങ്ങളെ ഉപയോഗിച്ച് ഡൊണേഷൻ വാങ്ങി എന്നും പെൺകുട്ടി പറയുന്നു. 2013ലാണ് നിന്ത്യാനന്തയുടെ ആശ്രമത്തിന് കീഴിലുള്ള ഗുരുകുലത്തിൽ പെൺക്കുട്ടിയെ ചേർക്കൂന്നത്. 2017 മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത് എട്ട് ലക്ഷം രൂപവരെ തങ്ങളെ ഉപയോഗിച്ച് ഡോണേഷൻ പിരിച്ചു.

'പാതിരാത്രി വിളിച്ചുണർത്തി സ്വാമിക്ക് വേണ്ടി വീഡിയോകൾ ഷൂട്ട് ചെയ്യുമായിരുന്നു. മേക്കപ്പ് ചെയ്യാനും കൂടുതൽ ആഭരണങ്ങള ധരിക്കാനും ആശ്രമത്തിലുള്ളവർ നിർബന്ധിച്ചു. ആത്മീയ കാര്യങ്ങൾക്ക് എന്നുപറഞ്ഞ് രണ്ട് മാസത്തോളം തന്നെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. സഹോദരി വരാൻ കൂട്ടാക്കാതിരുന്നത് സ്വാമിയെ ഭയന്നാണെനും പെൺകുട്ടി പറഞ്ഞു. അഹമ്മദാബാദിലെ ആശ്രമത്തിൽ തടവിൽ പർപ്പിച്ചിരിക്കുന്ന മക്കളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ബംഗളുരു സ്വദേശികളായ ജനാർദ്ദന ശർമയും ഭാര്യയുമാണ് ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്.

തന്റെ പെൺമക്കളെ ബംഗളുരുവിലെ നിത്യാനന്ദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തിരുന്നു. എന്നാൽ കുട്ടികളെ പിന്നീട് അഹമ്മദാബാദിലെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കുട്ടികളെ കാണം എന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ഇതിന് അനുവദിച്ചില്ല. പിന്നീട് പൊലീസുമായി എത്തിയാണ് പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ സ്ഥാപനത്തിൽനിന്നും കൊണ്ടുപോയത്.

എന്നാൽ പെൺകുട്ടിയുടെ സ്സഹോദരി സ്ഥാപനത്തിൽനിന്നും തിരികെപോകാൻ വിസമ്മതിച്ചു. പ്രായ പൂർത്തിയാവാത്ത തങ്ങളുടെ ഇളയ മക്കളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി പാർപ്പിച്ചു എന്നാണ് മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നത്. സ്ഥാപനത്തിലെ പ്രായപൂർത്തിയാവാത്ത മറ്റു പെൺകുട്ടികളുടെ കാര്യത്തിലും ആശങ്ക ഉണ്ടെന്നും ദമ്പതികൾ പരാതിയിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ...

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!
വിദ്യാര്‍ഥികളുടെ അഭ്യര്‍ഥനകള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ...

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ...

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി
അഭിനേതാക്കള്‍ക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി
അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; ...

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?
തസ്ലിമയ്ക്കു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: ...

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സംഭവത്തെക്കുറിച്ച് സി.പി.എം പൊന്നാനി ഏരിയാ കമ്മിറ്റി പോലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രി ...