മുംബൈ പൊലീസിന് ദാവൂദുമായി അടുത്തബന്ധം: ഛോട്ടാ രാജന്‍

മുംബൈ പൊലീസ് , ദാവൂദ് ഇബ്രാഹിം , ഛോട്ടാ രാജന്‍ , ഡല്‍ഹി
ബാലി| jibin| Last Modified ചൊവ്വ, 3 നവം‌ബര്‍ 2015 (11:12 IST)
മുംബൈ പൊലീസിൽ പലർക്കും അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായി അടുത്തബന്ധമുണ്ടെന്ന്
ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ അധോലോക രാജാവ് ഛോട്ടാ രാജന്‍. തനിക്കെതിരെയുള്ള കേസുകള്‍ പലതും കെട്ടിച്ചമച്ചതാണ്. മുംബൈ പൊലീസിലെ പലരും പ്രവര്‍ത്തിക്കുന്നത് ദാവൂദിനു വേണ്ടിയാണെന്നും ബാലിയില്‍വെച്ച് മാധ്യമങ്ങളോടാണ് ഛോട്ടാ രാജന്‍ വ്യക്തമാക്കി.

മുംബൈ പൊലീസിനെ തനിക്ക് വിശ്വാസമില്ല. ഈ സാഹചര്യത്തില്‍ തന്നെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകണം. ദാവൂദിനെ താന്‍ ഭയപ്പെടുന്നില്ലെന്നും തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഛോട്ടാ രാജന്‍ പറഞ്ഞു.

അതേസമയം, രാജാവ് ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സംഘം കഴിഞ്ഞ ദിവസം ബാലിയിലെത്തി ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. സിബിഐ, ഡല്‍ഹി -മുംബൈ പൊലീസ് എന്നിവരടങ്ങിയ ആറംഗ പ്രത്യേക സംഘമാണ് ബാലിയിലെത്തിയത്.

ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണിയുള്ളതിനാൽ ഛോട്ടാ രാജനെ അതീവ രഹസ്യമായിട്ടായിരിക്കും ഇന്ത്യയിലെത്തിക്കുക. ഡല്‍ഹിയിലെത്തിച്ച ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മുംബൈയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. രാജനെ ഇന്ത്യയിലെത്തിക്കുന്നതിനു മുന്നോടിയായി മുംബൈയിലെ ആർതർ റോഡ് ജയിലിൽ സുരക്ഷ വർധിപ്പിച്ചു. രാജനെതിരെയുള്ള മിക്ക കേസുകളും മുംബൈയിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, രാജനെ മുംബൈ പൊലീസിനു കൈമാറില്ലെന്നും റിപ്പോർട്ടുകളുണ്ട്.

കൊലപാതകവും മയക്കുമരുന്ന് കടത്തും അടക്കമുള്ള 70തോളം കേസുകളാണ് രാജനെതിരെ മുംബൈ പൊലീസിലുള്ളത്. രാജനെതിരെ ഇന്ത്യയില്‍ നിലവിലുള്ള കേസുകളുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍, അവയുടെ ഇംഗ്ലീഷിലേക്കും ഇന്തോനേഷ്യന്‍ ഭാഷയായ ബഹസയിലേക്കും പരിഭാഷപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ബാലി പൊലീസിന് കൈമാറും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :