“മിസ്റ്റര്‍ മോദി, തമിഴ് പ്രതാപത്തെ ‘ഡീമോണ’റ്റൈസ് ചെയ്യരുത് ”: മെർസലിന് പിന്തുണയുമായി രാഹുൽ ഗാന്ധി

മെർസലിന് പിന്തുണയുമായി രാഹുൽ ഗാന്ധി

  Mersal , Rahul ghandhi , Congress , BJP , Narendra modi , tamil Cinema , Vijay , കോൺഗ്രസ് , രാഹുൽ ഗാന്ധി , സിനിമാ , മെർസൽ , വിജയ് , മിസ്റ്റര്‍ മോദി
ന്യൂഡൽഹി/ചെന്നൈ| jibin| Last Updated: ശനി, 21 ഒക്‌ടോബര്‍ 2017 (16:35 IST)
ബിജെപിയുടെ എതിര്‍പ്പിന് കാരണമായ വിജയ് ചിത്രം മെർസലിന് പിന്തുണയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

“ മിസ്റ്റര്‍ മോദി എന്ന അഭിസംബോധനയോടെയാണ് രാഹുലിന്റെ ട്വീറ്റ് ആരംഭിക്കന്നത്. തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും സുപ്രധാന ആവിഷ്കാരമാണ് സിനിമാ. മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ‘ഡീമോ–ണറ്റൈസ്’ ചെയ്യരുത് ” – എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

നേരത്തെ, വീണ്ടും സെൻസർ ചെയ്യാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം രംഗത്ത് എത്തിയിരുന്നു.

“കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പുകഴ്ത്തിയുള്ള ചിത്രങ്ങള്‍ക്ക് മാത്രം അനുമതി ലഭിക്കുന്ന കാലം വിദൂരത്തല്ല. ഇന്ത്യയിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ഡോക്യുമെന്‍ററികൾ മാത്രമേ നിർമ്മിക്കാനാകൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്” - എന്നും ചിദംബരം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

കമൽഹാസനും കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്തുമടക്കം നിരവധിപ്പേർ ചിത്രത്തിനു പിന്തുണയുമായെത്തി.

മെര്‍സലിലെ രണ്ട് രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വടിവേലു ചെയ്‌ത കഥാപാത്രത്തെ വിദേശത്തുവെച്ച്
പോക്കറ്റടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പെഴ്സ് തുറന്നു കാട്ടി, ഡിജിറ്റല്‍ ഇന്ത്യ കാരണം പോക്കറ്റ് കാലിയാണെന്നും അതിനാല്‍ നന്ദിയുണ്ടെന്നും പറയുന്നതാണ് ഒരു ഭാഗം.


വിജയ് കഥാപാത്രം ഇന്ത്യയിലെ ജിഎസ്ടി 28 ശതമാനം വരെയാകുമ്പോള്‍ സിങ്കപ്പൂരില്‍ ഇത് ഏഴ് ശതമാനമാണെന്നും അവിടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നുമില്ലെന്നും പറയുന്നുണ്ട്. ഈ രണ്ടു ഭാഗങ്ങളാണ് ബിജെപിയുടെ ഇഷ്‌ടക്കേടിന് കാരണമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :