കൊട്ടിക്കലാശം നാളെ; കൂട്ടിയും കിഴിച്ചും മുന്നണികള്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified ഞായര്‍, 11 മെയ് 2014 (11:50 IST)
ലോക് സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മൂന്ന് സംസ്ഥാനങ്ങളിലായി 41 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് യു.പി 18 , പശ്ചിമ ബംഗാള്‍ 17, ബിഹാര്‍ 6 എന്നിവയാണവ.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാ‌ര്‍ത്ഥി
നരേന്ദ്രമോഡിയും ആം ആദ്മി പാര്‍ട്ടി
നേതാന്‍
അരവിന്ദ് കേജ്‌രിവാളും മത്സരിക്കുന്ന വാരണാസിയാണ് നാളത്തെ പോളിംഗിന്റെ കേന്ദ്രബിന്ദു. കോണ്‍ഗ്രസിന്റെ അജയ് റായിയും ചേര്‍ന്ന് ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് (അസംഗഢ് ) കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗദംബികാ പാല്‍ (ദോമാലിയ ഗഞ്ച് ) എന്നിവരും നാളത്തെ പ്രധാന സ്ഥാനാര്‍ത്ഥികളാണ്.

ബംഗാളിലെ ബരാക്പൂരില്‍ തൃണമൂല്‍ നേതാന്‍ ദിനേഷ് ത്രീവേദിക്കെതിരെ
സിപിഎമ്മിന്റെ മലയാളി
സ്ഥാനാര്‍ത്ഥി സുഭാഷിണി അലി മത്സരരംഗത്തുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :