ഐപിഎൽ: ലോധ റിപ്പോർട്ട് സുപ്രീംകോടതിയിൽ, ശിക്ഷാവിധി ഇന്ന്‌

 ഐപിഎൽ ഒത്തുകളി , സുപ്രീംകോടതി , ആർ എം ലോധ , ബിസിസിഐ
ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 14 ജൂലൈ 2015 (11:03 IST)
ഐപിഎൽ ഒത്തുകളി സംബന്ധിച്ച് പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഒത്തുക്കളിയിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങളുടെ പേരുകളും സമിതി ഇന്ന് വെളിപ്പെടുത്തിയേക്കും. ത്തുകളിയിൽ ഉൾപ്പെട്ട മെയ്യപ്പൻ, രാജ് കുന്ദ്ര തുടങ്ങിയവർക്കുള്ള ശിക്ഷ എന്താണെന്നും ഇന്ന് വ്യക്തമാകും.

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആർ എം ലോധ, ജസ്റ്റിസുമാരായ അശോക് ഭൻ, ആർ വി രവീന്ദ്രൻ എന്നിവർ അംഗങ്ങളായ സമിതിയാണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒത്തുകളിയില്‍പ്പെട്ട ഇന്ത്യന്‍ താരങ്ങളുടെ പേര് പേരു വിവരങ്ങൾ സമിതി വെളിപ്പെടുത്തിയേക്കും. മുൻ അദ്ധ്യക്ഷൻ എൻ.ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പർ കിങ്ങ്‌സ് ഉടമയുമായി മെയ്യപ്പൻ, രാജസ്ഥാൻ റോയൽസ് സഹ ഉടമയും നടി ശിൽപ്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര എന്നിവരെ കൂടാതെ ഒത്തുകളിച്ചുവെന്ന് മുഗ്ദ്ധൽ കമ്മിറ്റി കണ്ടെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ശിക്ഷയാണ് സമിതി തീരുമാനിക്കുക.

2013ലെ ഐപിഎൽ സീസണിലാണ് തട്ടിപ്പ് നടന്നത്. മുംബൈ, ഡല്‍ഹി പൊലീസുകൾ വിവാദ കേസുകൾ രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി. സുപ്രീംകോടതി മുഗ്ദൽ സമിതിയെ അന്വേഷിക്കാനായി നിയോഗിക്കുകയും ചെയ്തു. മുഗ്ദൽ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എൻ ശ്രീനിവാസനെ ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുകയും മറ്റുള്ളവർക്കുള്ള ശിക്ഷയ്ക്കായി ലോധ സമിതിയെ നിയോഗിക്കുകയും ആയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 22ലെ പ്രത്യേക വിധി പ്രത്യേക പ്രകാരമാണ് ആർഎം ലോധ സമിതി രൂപവൽക്കരിക്കപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :