പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പുഴയിലെറിഞ്ഞു; രണ്ട് പേര്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പുഴയിലെറിഞ്ഞു

ഗുവാഹത്തി, ബലാത്സംഗം, പൊലീസ്, അറസ്റ്റ് GUVAHATHI, RAPE, POLICE, ARREST
ഗുവാഹത്തി| സജിത്ത്| Last Modified ബുധന്‍, 11 മെയ് 2016 (10:32 IST)
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പുഴയിലെറിഞ്ഞു. ഇരുപത്തിമൂന്നുകാരിയായ ചംപ ചത്രി എന്ന പെണ്‍കുട്ടിയാണ് ഒരു സംഘം യുവാക്കളുടെ ക്രൂരതയ്ക്ക് ഇരയായത്. അസമിലെ ടിന്‍സുകിയ ജില്ലയിലെ മാര്‍ഗ്രിറ്റ എന്ന സ്ഥലത്താണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലീസ് പിടിയിലായി.

ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന തങ്ങളുടെ മകളെ കഴിഞ്ഞ മാസം 28മുതല്‍ കാണാനില്ല എന്നു കാണിച്ച് ചംപയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്നിന് ലാമ ഗോണിന് സമീപത്തെ ദിഹിംഗ് നദിയില്‍ നിന്നും പാകുതി കത്തിക്കരിഞ്ഞ രൂപത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ക്രൂരമായിബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ മൃതദേഹം കത്തിക്കുകയായിരുന്നു. എന്നാല്‍ കത്തിച്ചുകളയാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പാതിമാത്രം കത്തിയ മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :