കടാശ്വാസ പാക്കേജിനു ഗ്രീക്ക് പാര്‍ലമെന്റിന്റെ അംഗീകാരം

ഗ്രീസ് , യൂറോപ്യന്‍ യൂണിയന്‍ , ഗ്രീക്ക് പാര്‍ലമെന്റ് , ബ്രസല്‍സ്
ഏഥന്‍സ്| jibin| Last Updated: ശനി, 11 ജൂലൈ 2015 (10:17 IST)
കടക്കെണിയിലായ ഗ്രീസ് യൂറോപ്യന്‍ യൂണിയനു സമര്‍പ്പിച്ച കടാശ്വാസ പാക്കേജിനു ഗ്രീക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. ഭരണകക്ഷിയില്‍നിന്ന് ഉയര്‍ന്ന എതിര്‍പ്പു മറികടന്നാണ് പ്രധാനമന്ത്രി അലക്‌സി സിപ്രസ് പാക്കേജിന് അംഗീകാരം നേടിയെടുത്തത്. യൂറോസോണ്‍ ധനമന്ത്രിമാര്‍ ഇന്ന് പാക്കേജ് വിലയിരുത്തും.

പുതിയ പാക്കേജ് ഇന്നു വൈകീട്ട് ബ്രസല്‍സില്‍ ഇന്ന് വൈകീട്ട് ചേരുന്ന യൂറോസോണ്‍ ധനമന്ത്രിമാരുടെ യോഗം വിലയിരുത്തും. തുടര്‍ന്നു നാളെ ചേരുന്ന 28 അംഗ വിശാല യൂറോപ്യന്‍ യൂണിയന്‍ യോഗം പാക്കേജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. പാക്കേജ് തള്ളുകയാണെങ്കില്‍ ഗ്രീസ് യൂറോസോണില്‍ പുറത്തു പോവുകയും പാപ്പരാവുകയും ചെയ്യും.

അതേസമയം, കടുത്ത എതിര്‍പ്പിനിടെയാണ് പ്രധാനന്ത്രി അലക്‌സി സിപ്രസ് പാക്കേജിന് അംഗീകാരം നേടിയെടുത്തത്. ഭരണകക്ഷിയായ സിരിസയില്‍ നിന്നുള്ളവര്‍ തന്നെ പാക്കേജിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹം സമ്മര്‍ദ്ദത്തിലായി. പിന്നീട് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു ഗ്രീക്ക് പാര്‍ലമെന്റ് കടാശ്വാസ പാക്കേജിന് അംഗീകാരം നല്‍കുകയായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുത്ത 291ല്‍ 251 എംപിമാര്‍ പാക്കേജിനെ അനുകൂലിച്ചപ്പോള്‍ 32പേര്‍ എതിര്‍ത്തു. 8 പേര്‍ വിട്ടുനിന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 5,350 കോടി യൂറോ അനുവദിക്കണമെന്നാണു ഗ്രീസിന്റെ ആവശ്യം. യൂറോപ്യന്‍ യൂണിയന്‍ പാക്കേജ് അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 30നു യൂറോപ്യന്‍ കേന്ദ്ര ബാങ്കിന് നല്‍കേണ്ട 300 കോടി യൂറോയുടെ വായ്പ തിരിച്ചടവ് മുടങ്ങും. ഒപ്പം രാജ്യത്തെ ബാങ്കുകള്‍ പണില്ലാതെ അനിശ്ചിതകാലത്തേക്ക് അടച്ചിടേണ്ടയും വരും.

ഹിതപരിശോധനയില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് എതിരാളികള്‍ ആരോപിച്ചു. പെന്‍ഷന്‍ വെട്ടിക്കുറക്കുന്നതും നികുതി ഉയര്‍ത്താന്‍ അംഗീകാരം നല്‍കുന്നതുമായ പാക്കേജിലെ നിര്‍ദ്ദേശങ്ങളെ കുറിച്ച് രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നത്.

ഞായറാഴ്‌ച ധനരക്ഷാ പദ്ധതിയുടെ അന്തിമരൂപം സമര്‍പ്പിക്കണമെന്ന് ഗ്രീസിനോട് യൂറോപ്യന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച ചേരുന്ന 28 യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും പങ്കെടുക്കുന്ന നിര്‍ണായക യോഗം പദ്ധതി ചര്‍ച്ചചെയ്യും. പ്രതിസന്ധിയില്‍ ഉഴറുന്ന ഗ്രീസിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുന്നതിനോ യൂറോ മേഖലയില്‍നിന്ന് ഗ്രീസ് പുറത്തുപോകുന്നതിനോ ഉള്ള തീരുമാനം അന്നുണ്ടാകുമെന്നാണ് കരുതുന്നത്.

സാമ്പത്തിക പരിഷ്കരണം സംബന്ധിച്ച സമഗ്ര പദ്ധതി ചൊവ്വാഴ്ചക്കകം സമര്‍പ്പിക്കാന്‍ ഗ്രീസിന് കഴിയാതിരുന്നതിനത്തെുടര്‍ന്നാണ് അടിയന്തരമായി യോഗംചേര്‍ന്ന യൂറോപ്യന്‍ നേതാക്കള്‍ ഞായറാഴ്ച വരെ സമയം അനുവദിച്ചത്. ഞായറാഴ്‌ച ധനരക്ഷാ പദ്ധതിയുടെ അന്തിമരൂപം സമര്‍പ്പിക്കാന്‍ ഗ്രീസിന് സാധിച്ചില്ലെങ്കില്‍ യൂറോ മേഖലയില്‍നിന്ന് ഗ്രീസ് പുറത്തുപോകുന്നതിനോ ഉള്ള തീരുമാനം അന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തോടെ യൂറോസോണിലെ പാപ്പരായ രാജ്യമായി തീരും ഗ്രീസെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ടസ്ക് പറഞ്ഞു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് സ്വീകാര്യമായ കരാറിലത്തൊന്‍ എല്ലാ ശ്രമങ്ങളും ഗ്രീസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് പറഞ്ഞു.

ധനപ്രതിസന്ധി രൂക്ഷമായതോടെ ഗ്രീസിലെ ബാങ്കുകള്‍ രണ്ടാഴ്‌ചകളായി അടഞ്ഞുകിടക്കുകയാണ്. അടിയന്തര വായ്പ ലഭ്യതക്കുള്ള സാധ്യത പരിമിതപ്പെടുത്തിക്കൊണ്ട് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് തിങ്കളാഴ്ച രാത്രി ഗ്രീക് ബാങ്കുകളെ സമ്മര്‍ദത്തിലാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി 8900 കോടി യൂറോ ഗ്രീക് ധനകാര്യ സംവിധാനത്തിലേക്ക് നല്‍കിക്കൊണ്ടിരുന്ന കേന്ദ്ര ബാങ്ക് ഇനി ഈ സൗകര്യത്തിന് സര്‍ക്കാര്‍ ബോണ്ടുകള്‍ പോലുള്ള ഈട് കൂടിയേ തീരുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :