ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 20,000 കോടിരൂപ അനുവദിച്ചു

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 13 മെയ് 2015 (16:27 IST)
ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 20,000 കോടിരൂപ അനുവദിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് 'നമാമി ഗംഗാ' പദ്ധതിക്ക് വന്‍തുക അനുവദിച്ചത്. മോഡി സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 2037 കോടിരൂപയ്ക്ക് പുറമെയാണിത്.

കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 'റിവര്‍ ബേസിന്‍ അതോറിറ്റി'യാണ് വിവിധ സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 'നമാമി ഗംഗാ' പദ്ധതി നടപ്പാക്കുന്നത്. 30 വര്‍ഷത്തിനിടെ ഗംഗാ ശുചീകരണത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 1985 നുശേഷം ഗംഗാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 4000 കോടിയിലേറെയാണ് ചിലവഴിച്ചിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :