പതിനേഴുകാരിയെ സഹോദരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

ബലാത്സംഗം , പെണ്‍കുട്ടി , പഞ്ചാബ് , പൊലിസ് , അറസ്‌റ്റ്
ഗുര്‍ദാസ്പുര്‍| jibin| Last Updated: ബുധന്‍, 24 ജൂണ്‍ 2015 (11:22 IST)
പതിനേഴുകാരിയെ രണ്ടു സഹോദരങ്ങളടക്കം നാലുപേര്‍ചേര്‍ന്ന് ക്രൂരമായി ബലാത്സംഗംചെയ്തു. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ബോജ ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ എട്ടുവര്‍ഷംമുമ്പ് ദത്തെടുത്ത ലഖ്വീന്ദര്‍ സിംഗ് എന്നയാളുടെ രണ്ടു മക്കളും അവരുടെ സുഹൃത്തുക്കളുംചേര്‍ന്നാണ് പതിനേഴുകാരിയെ ബലാത്സംഗം ചെയ്‌തത്.

വളര്‍ത്തുസഹോദരനായ ദേവീന്ദ്ര സിംഗിന്റെ വിവാഹത്തിന് എത്തിയ ഇവരുടെ സുഹൃത്തായ മനു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ വളര്‍ത്തുസഹോദരന്മാരായ ദേവീന്ദ്ര, ജുഗ്രാജ്, അവരുടെ മറ്റൊരു സുഹൃത്ത് രവീന്ദ്ര സിംഗ് എന്നിവര്‍ചേര്‍ന്ന് വീണ്ടും ബലാത്സംഗംചെയ്യുകയായിരുന്നു.

പീഡനങ്ങള്‍ പതിവായതോടെ പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയെ മാതാപിതാക്കള്‍
ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയെന്നും പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :