പത്തുവയസുകാരിയെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

ത്രിപൂര| Last Modified ശനി, 17 ജനുവരി 2015 (12:19 IST)
പത്തുവയസുകാരിയായ മകളെ
മകളെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അബ്ദുള്‍ ഹൂസൈന്‍ എന്ന യുവാവാണ് പൊലീസ് പിടികൂടിയത്.

ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭാര്യ പുറത്ത് പോയ സമയം നോക്കി ഇയാള്‍ പുരയിടത്തില്‍ ഒരു കുഴിയെടുത്തു.
തുടര്‍ന്ന്‌ കുട്ടിയുടെ കയ്യുംകാലും കെട്ടി,
വായില്‍ തുണി തിരുകിയതിന് ശേഷം കുഴിയില്‍ കൊണ്ടിടുകയും നെഞ്ചുവരെ മണ്ണിട്ടു മൂടുകയുമായിരുന്നു. ഇതേസമയം ഭാര്യ തിരിച്ചത്തിയതിനെത്തുടര്‍ന്ന് ഇയാള്‍
മകളുടെ തല ഒരു
കൂട ഉപയോഗിച്ച് മറച്ചു.

പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ഇയാളുടെ ഭാര്യയും അയല്‍ക്കാരും നടത്തിയ തിരച്ചിലിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഹുസൈനെ കയ്യേറ്റം ചെയ്ത അയല്‍ക്കാര്‍ ഇയാളെ പോലീസില്‍ ഏല്പിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് ഉണ്ടായിരുന്ന അതൃപ്തിയെത്തുടര്‍ന്നാണ് ഇയാള്‍ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :