മദ്യപാനിയായ മകനെ മാതാപിതാക്കള്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (13:14 IST)
മദ്യപാനിയായ മകനെ മാതാപിതാക്കള്‍ വാടക്കൊലയാളി സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.


രാം ബാബു എന്ന 22കാരനെയാണ് സ്വന്തം മാതാപിതാക്കള്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ എന്‍ജിനീയറിങ്ങ് ബിരുദധാരിയാണ്. ഇയാള്‍ മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് വീട്ടില്‍ ബഹളം വെക്കാറുണ്ടായിരുന്നെന്നും അതാണ് മകനെ കൊലപ്പെടുത്താന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിതാവ്
മുനിശേഖര്‍ കഴിഞ്ഞ ദിവസം രാംബാബുവിനെ അടുത്തുള്ള ഒരു കരിങ്കല്‍ ക്വാറിയിലേക്ക് പറഞ്ഞയച്ചിരുന്ന് പിന്നീട് സമീപത്തെ ഒരു കുളത്തില്‍ ഇയാളുട് മൃതശരീതം കണ്ടെത്തുകയായിരുന്നു. മുനിശേഖറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രാംബാബുവിന്റെ സഹോദരി ലത പോലീസില്‍ പരാതി നല്കുകയായിരുന്നു. തുടര്‍ന്ന് പോലീസ്‌ ചോദ്യംചെയ്തപ്പോള്‍ പിതാവ്‌ കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്നു പേര്‍ അടങ്ങുന്ന ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ചാണ് ഇയാള്‍ മകനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :