മന്ത്രിയല്ല, മന്ത്രി മന്ദിരം ഉപേക്ഷിക്കാന്‍ തയ്യാറുമല്ല!

ന്യൂഡല്‍ഹി| VISHNU.NL| Last Updated: വ്യാഴം, 8 മെയ് 2014 (15:45 IST)
മന്ത്രിസ്ഥാനത്തല്ലെങ്കിലും രാജ്യത്തെ 22 മുന്‍ കേന്ദ്രമന്ത്രിമാര്‍ ഇപ്പോഴും താമസികുന്നത് സര്‍ക്കാര്‍ വക മന്ത്രി മന്തിരങ്ങളില്‍. ഒന്നം യുപി‌എ സര്‍ക്കാരിലും രണ്ടാം
യുപി‌എ സര്‍ക്കാരിലും മന്ത്രിപ്പണി നടത്തി നാട്ടുകരെ മടുപ്പിച്ചവരാണ് പണിപൊയിട്ടും പാവങ്ങളുടെ നികുതിപ്പണത്തില്‍ കൈയിട്ടു വാരുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സ്ഥാനമൊഴിഞ്ഞാല്‍ ഒരുമാസത്തിനകം വസതിയൊഴിയണമെന്ന് നിയമമുള്ളിടത്താണ് ഈ പകല്‍ക്കൊള്ള നടത്തുന്നത്. 2009 മേയ് 25ന് റെയില്‍വേ മന്ത്രി സ്ഥാനം രാജിവച്ച ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് കാലമേറെക്കഴിഞ്ഞിട്ടും താന്‍ ഇപ്പോഴും കേന്ദ്രമന്ത്രിയാണെന്ന വിചാരമാണുള്ളത്.

25 തുഗ്ളക് റോഡ് ബംഗ്ളാവില്‍ ലാലു ഇപ്പോഴും താമസിക്കുന്നു. കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ആറു കൊല്ലം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ അയോഗ്യത കല്പിക്കപ്പെട്ടിട്ടും മന്ത്രിമന്ദിരം ഒഴിയാന്‍ ലാലു ഒരുക്കമല്ല.

പ്രമേഹരോഗിയാണെന്നും ഹൃദയസംബന്ധമായ അസുഖത്തിന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും കാണിച്ചാണ് ലാലു പ്രസാദ് യാദവ് ഇപ്പഴും മന്ത്രിമന്ദിരം കൈവശം വച്ചിരിക്കുന്നത്. തന്റെ മകള്‍ അവിടെയാണ് താമസിക്കുന്നതെന്നും മകളുടെ കുട്ടി അടുത്തുള്ള സന്‍സ്കൃതി സ്കൂളിലാണ് പഠിക്കുന്നതുമെന്ന കാരണമാണ് വീടൊഴിയാതിരിക്കാന്‍ ലാലു പറയുന്നത്.

2 ജി സ്പെക്ട്രം കേസില്‍പ്പെട്ട് 2010 നവംബര്‍ 14ന് ടെലികോം മന്ത്രസ്ഥാനം രാജിവച്ച ഡി.എം.കെ നേതാവ് എ.രാജ ഇപ്പോഴും മന്ത്രിമന്ദിരമായ 2 മോട്ടിലാല്‍ നെഹ്റു മാര്‍ഗ് ബംഗ്ളാവ് കൈയ്യടക്കി വച്ചിരിക്കുകയാണ്. 2012 ഒക്ടോബര്‍ 27 വരെ
വിദേശകാര്യ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എസ്എം കൃഷ്ണ ഇപ്പോള്‍ മന്ത്രിയല്ല.
പക്ഷെ 1 ത്യാഗരാജ മാര്‍ഗ് ബംഗ്ളാവിലെ താമസക്കാരനും ഇദ്ദേഹമാ‍ണ്.

മറ്റൊരു കോണ്‍ഗ്രസ് നേതാവായ പവന്‍കുമാര്‍ ബന്‍സല്‍ 2013 മേയ് 1ന് റെയില്‍വേ മന്ത്രിസ്ഥാനം പോയിട്ടും 6 അശോകമാര്‍ഗ് ബംഗ്ളാവും വിട്ടുകൊടുത്തിട്ടില്ല. 2012 ഒക്ടോബര്‍ 27ന് രാജി വച്ച മന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്കും സുബോധ്കാന്ത് സഹായിയും ഇപ്പോഴും മന്ത്രിവസതികളില്‍ത്തന്നെ താമസം.=

മുന്‍ ഉത്തരാഖണ്ഡ് മുഖ്യ മന്ത്രിയും കേന്ദ്ര ജല വകുപ്പു മന്ത്രിയുമായിരുന്ന ഹാരിഷ് റാവത്ത് തീന്‍ മൂര്‍ത്തി ലെയ്‌നിലെ ഒമ്പതാം നമ്പര്‍ ബംഗ്ലാവില്‍; താമസിക്കുമ്പോള്‍ മുന്‍ ഗതാഗത വകുപ്പു മന്ത്രി സി. പി. ജോഷി അശോക റോഡിലെ പതിനഞ്ചാം നമ്പര്‍ ബംഗ്ലാവില്‍ താമസിക്കുന്നു.

വസതി ഒഴിയാത്തവരില്‍ തൃണമൂല്‍ നേതാക്കളായ മുകുള്‍ റോയ്, ദിനേശ് ത്രിവേദി ഡി.എം.കെനേതാക്കളായ ദയാനിധിമാരന്‍, ഡോ. എസ്. ജഗത്രാക്ഷന്‍, എസ്.എസ്.പളനിമാണിക്കം എന്‍.സി.പി.നേതാവ് ആഗത സംഗ്മ തുടങ്ങിയവരും ഉണ്ട്.

വിവരാവകാശനിയമപ്രകാരം സുഭാഷ് ചന്ദ്ര അഗര്‍വള്‍ എന്ന വ്യക്തിക്ക് ലഭിച്ച രേഖകളാണ് മന്ത്രിമന്തിരങ്ങളില്‍ അനധികൃതമായി പാര്‍ക്കുന്നവരുടെ പട്ടിക പുറത്തുകൊണ്ടുവന്നിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :