ദാദ്രി സംഭവം; രാഷ്ട്രപതി പറയുന്നത് കേള്‍ക്കാന്‍ രാജ്യത്തോട് മോഡി

പട്ന| VISHNU N L| Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (17:56 IST)
ദാദ്രി സംഭവത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മൊഡി വാതുറന്നു. ഹിന്ദുക്കളും മുസ്‍ലിംകളും പരസ്പരം പോരാടുന്നത് നിർത്തണമെന്നും എല്ലാവരും ഒറ്റക്കെട്ടായി ദാരിദ്ര്യത്തിനെതിരെ പോരാടണമെന്നും മോഡി ആഹ്വാനം ചെയ്തു. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

എല്ലാവർക്കും അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ളവയാകരുത്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തരുത്. അത്തരം പരാമർശങ്ങൾ ആരെങ്കിലും നടത്തിയാൽ അത് ഗൗരവമായി കണക്കിലെടുക്കരുതെന്നും രാജ്യം ഒറ്റക്കെട്ടായി നിലനിൽക്കണമെന്നും മോഡി പറഞ്ഞു.

നരേന്ദ്ര മോദിയായ ഞാൻ തന്നെ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയാലും അത് കണക്കിലെടുക്കരുത്. രാഷ്ട്രപതി പ്രണബ് മുഖർജി ഇന്നലെ നടത്തിയ പ്രസംഗമാണ് നിങ്ങൾ കേൾക്കേണ്ടത്. രാഷ്ട്രപതി നമുക്ക് ശരിയായ പാത കാണിച്ചു തന്നിട്ടുണ്ട്. നമ്മൾ ആ പാത വഴിയാണ് നടക്കേണ്ടത്. എന്നാൽ മാത്രമേ ലോകത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് നമുക്ക് ജീവിക്കാൻ കഴിയുകയുള്ളൂവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :